Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

തിരിച്ചടിക്കാനാകുമോ പാകിസ്താന്? ഇന്ത്യയുടെ വ്യോമാതിര്‍ത്തി കാക്കുന്നത് ‘ഇരുമ്പു മറ’; ചൈനയുടെ പോര്‍ വിമാനങ്ങളും തുര്‍ക്കിയുടെ ഡ്രോണുകളും നിഷ്പ്രഭമാകും; അമേരിക്കയുടെ എഫ് 16നും അടിയറവു പറയേണ്ടിവരും; എന്തും പിടിക്കും എയര്‍ ഡിഫന്‍സ്!

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ തിരിച്ചടി നല്‍കിയതിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍ ഒഴിപ്പിക്കുകയും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യയുടെ ആനന്ദം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നുമാണ് പാകിസ്താന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത്. അത്യാധുനിക മിസൈലുകളും ചൈനയുടെ പോര്‍ വിമാനങ്ങളും സ്വന്തമായുള്ള പാകിസ്താന്‍, ആണവ രാജ്യം കൂടിയായതിനാല്‍ കരുതലില്‍ അല്‍പം ഗൗരവവുമുണ്ട്.

എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആക്രമണത്തിന് പാക് എയര്‍ഫോഴ്‌സിനു കഴിയുമോ എന്ന ചര്‍ച്ചയാണ് ഉയരുന്നത്. അമേരിക്കന്‍ നിര്‍മിത ഫൈറ്റര്‍ ജെറ്റായ എഫ്-16, ചൈനയുടെ ജെ-17, ഫ്രാന്‍സിന്റെ മിറാഷ് എന്നിവയും പാകിസ്താന്റെ കൈകളിലുണ്ട്. എന്നാല്‍, ഇന്ത്യയുടെ വ്യോമാര്‍ത്തിര്‍ത്തി കടക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് എളുപ്പമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു കാരണവുമുണ്ട്- ഇരുമ്പു മറ!

Signature-ad

 

ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തെ മറികടക്കുക പാകിസ്താന് അത്ര എളുപ്പമാകില്ലെന്ന് കേണല്‍ സന്‍ജീത് സിരോഹി പറയുന്നു. നിരവധി തരത്തിലുള്ള മിസൈലുകള്‍ കൂട്ടിയോജിപ്പിച്ച സംവിധാനം ഇന്ത്യക്കായി പ്രതിരോധം ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് എത്തുന്ന മിസൈലുകള്‍ സഞ്ചരിക്കുന്ന ഉയരം അനുസരിച്ച് ആകാശ്, പൃഥ്വി, പ്രഹര്‍, പ്രളയ് എന്നിവ ഉപയോഗിച്ചു തകര്‍ക്കാന്‍ കഴിയും. മിസൈലുകള്‍ നേരത്തെ തിരിച്ചറിഞ്ഞാണ് ഇതിനു സാധിക്കുന്നത്.

ഇസ്രയേലിലെ അയണ്‍ ഡോമിനു സമാനമായ സംവിധാനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍, ഹമാസ നൂറുകണക്കിനു മിസൈലുകളാണ് ഒരേസമയം ഇസ്രയേലിലേക്കു തൊടുക്കുന്നത്. ഇവരെ ഒരോന്നിനെയും കണ്ടെത്തി തകര്‍ക്കുന്നതില്‍ ഒരുപക്ഷേ പരാജയപ്പെടും. എന്നാല്‍, പാകിസ്താനു നൂറുകണക്കിനു മിസൈലുകള്‍ തൊടുക്കാന്‍ കഴിയില്ല. ഏതാനും മിസൈലുകളും ഡ്രോണുകളും മാത്രമാണ് തൊടുക്കാനാകുക. ഇവ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയും.

ഇതോടൊപ്പം റഷ്യന്‍ നിര്‍മിത എസ്-400 ഡിഫന്‍സ് സിസ്റ്റം നിയന്ത്രണരേഖയില്‍ പഞ്ചാബിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഈ സംവിധാനം പ്രവര്‍ത്തന നിരതമാക്കാന്‍ കഴിയും. എന്നാല്‍, അത്തരമൊരു സാഹചര്യത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്ക് ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്ന (എഡബ്ല്യൂഎസിഎസ്) സംവിധാനമുണ്ട്. റഡാറുകളുടെ ഒരു ഇന്റഗ്രേറ്റഡ് സംവിധാനമാണിത്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത രോഹിണി, അശ്വിനി സംവിധാനങ്ങള്‍ ഉപയോഗിച്ചു 3ഡി റഡാറിലൂടെ താഴ്്ന്നു പറക്കുന്നവയെയും കണ്ടെത്താം. മിസൈലുകള്‍, ഡ്രോണുകള്‍ എന്തിന് എഫ് 16 വരെ കണ്ടെത്താം.

ഇന്ദ്ര, രേവതി മൊബൈല്‍ റഡാറുകളും ഇന്ത്യക്കുണ്ട്. ഇതോടൊപ്പം എഇഡബ്ല്യു ആനഡ് സി എയര്‍ക്രാഫ്റ്റ് (നേത്ര), ഫാല്‍ക്കണ്‍ എഡബ്ല്യുഎസിഎസ് ഘടിപ്പിച്ച ഐഎല്‍ 76 എയര്‍ക്രാഫ്റ്റും ഉണ്ട്. ഇവയ്ക്ക് ദീര്‍ഘദൂര ‘എയര്‍ബോണ്‍ റഡാര്‍’ കവറേജ് ഉണ്ട്. പാകിസ്താനിലെ വ്യോമമേഖലയിലേക്ക് ആഴത്തില്‍ ‘നോക്കാ’നുള്ള കഴിവ് ഇവയ്ക്കുണ്ട്.

ആന്റി ഡ്രോണ്‍ സംവിധാനം

പാകിസ്താന് ആളില്ലാ വിമാനങ്ങള്‍ അയയ്ക്കുകയെന്നതും എളുപ്പമാകില്ലെന്നു പറയുന്നു. ഡിആര്‍ഡിഒയും സ്വകാര്യ കമ്പനികളും വികസിപ്പിച്ച ആന്റി ഡ്രോണ്‍ സംവിധാനം അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്കു നേരത്തെ ഡ്രോണുകള്‍ കണ്ടെത്താനും പ്രവര്‍ത്തനരഹിതമാക്കാനും വെടിവെച്ചിടാനുമുള്ള സംവിധാനമുണ്ട്.

Back to top button
error: