ട്രംപിന്റെ താരിഫ്: ഇന്ത്യന്‍ സിനിമകളുടെ ഓവര്‍സീസ് വരുമാനം 40 ശതമാനംവരെ ഇടിയും; വന്‍ തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കള്‍; ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കു സിനിമ മാറ്റേണ്ടി വരും; കൂടുതല്‍ ബാധിക്കുക ബോളിവുഡ് സിനിമകളെ; യുഎസില്‍ നിന്നുള്ള പുറം കരാര്‍ കുറയുന്നത് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തിരിച്ചടി

ബംഗളുരു: സിനിമകള്‍ക്കു താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സിനിമകളുടെ വരുമാനത്തെയും ബാധിക്കും. ഇന്ത്യന്‍ സിനിമകളുടെ വിദേശ വരുമാനത്തിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. അമേരിക്കയ്ക്കു പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കു 100 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടക്കുമെന്ന് നിര്‍മതാക്കള്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാണങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയില്‍ വ്യവസായം ചെലവുയര്‍ന്നതിനെത്തുടര്‍ന്നു പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍, ട്രംപിന്റെ നികുതി ചുമത്തല്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ‘വിദേശത്തു നിര്‍മിക്കുന്ന’ ചിത്രങ്ങള്‍ എന്ന പ്രയോഗം എങ്ങനെ വിശദീകരിക്കപ്പെടുമെന്നാണ് ആദ്യ ചോദ്യം. അതുവരെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നു നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായ ഐസി 814, ദി കാണ്ഡഹാര്‍ ഹൈജാക്ക് സീരീസുകളുടെ നിര്‍മാതാവായ അനുഭവ് സിന്‍ഹ പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ സിനിമ മേഖല നിലവില 272,000 ആളുകള്‍ക്കാണു ജോലി നല്‍കുന്നത്. 20 ബില്യണ്‍ ഓവര്‍സീസ് ബിസിനസാണു കഴിഞ്ഞവര്‍ഷം നടന്നത്. ഇത് ആകെ ബിസിനസിന്റെ പത്തിലൊന്നോളംവരും. ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്യണയര്‍, ഒസാമ ബിന്‍ലാദന്റെ കഥ പറയുന്ന ‘സീറോ ഡാര്‍ക്ക് തേര്‍ട്ടി’, ‘ഈറ്റ് പാര്‍ട്ടി ലവ്, ബാറ്റ്മാന്‍ സീരീസായ ‘ദി ഡാര്‍ക്ക് നൈറ്റ് റൈസസ്’ എന്നീ സിനിമകള്‍ ഹോളിവുഡിലും പണം വാരിയവയാണ്.
സിനിമയുടെ താരിഫിനെക്കുറിച്ചു വ്യക്തമായ കണക്കില്ലാത്തത് അമേരിക്കയിലേക്കുള്ള സിനിമ ‘കയറ്റുമതി’യെ ബാധിക്കുമെന്നാണു നിര്‍മതാക്കളുടെ സംശയം. നിലവില്‍ 5.2 ദശലക്ഷം ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലുണ്ടെന്നാണു കണക്ക്. പാകിസ്താന്‍ അടക്കം ഹിന്ദി അറിയുന്നവരും ബോളിവുഡ് സിനിമകളുടെ പ്രേക്ഷകരാണ്. ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ളതിനാല്‍ അമേരിക്കന്‍ വിപണി നിര്‍ണായകമാണെന്ന് ‘എയര്‍ലിഫ്റ്റി’ന്റെ സംവിധായകന്‍ മധു ബോജ്‌വാനി പറഞ്ഞു. താരിഫിനെത്തുടര്‍ന്നു ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനയുണ്ടായാല്‍ അതു കാഴ്ചക്കാരുടെ എണ്ണത്തെയും ബാധിക്കും.
നേരത്തേ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചെലവു കുറച്ചായിരുന്നു സിനിമ ചെയ്തിരുന്നതെങ്കില്‍ വിഷ്വല്‍ ഇഫക്ടുകളില്‍ മാറ്റം വന്നതോടെ കാര്യമായ ചെലവുയര്‍ന്നു. 15 വിദേശ സിനിമകള്‍ ശരാശരി ഒരുവര്‍ഷം ഇന്ത്യയില്‍ ഷൂട്ട് ചെയ്യാറുണ്ട. ഇത്തരം സിനിമകളെയും നിരക്കു വര്‍ധന സാരമായി ബാധിക്കുമെന്നു സിനിമ വ്യവസായ അനലിസ്റ്റായ കോമള്‍ നഹ്ത പറഞ്ഞു.
ട്രംപിന്റെ നടപടി താരിഫ് ടെററിസമെന്നാണു നടന്‍ പ്രകാശ്‌രാജ് വിശേഷിപ്പിച്ചത്. പോസ്റ്റ് പ്രൊഡക്ഷനെ താരിഫ് ബാധിക്കുകയാണെങ്കില്‍ അതിന്റെ പ്രതിഫലനം വലുതാകുമെന്ന് എമ്മയ് എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് മോഷന്‍ പിക്‌ചേഴ്‌സ് സഹ സ്ഥാപകന്‍ ഭോജ്‌വാനി പറഞ്ഞു. നിലവില്‍ അമേരിക്കയില്‍നിന്നുള്ള ‘പുറം ജോലി’കളെയും ഇതു ബാധിക്കും. ഇന്ത്യന്‍ സ്റ്റുഡിയോകള്‍ അമേരിക്കന്‍ സിനിമകള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നുണ്ട്. പാകിസ്താനില്‍നിന്നുള്ള വരുമാനം കുറയുന്നത് ഇവിടുത്തെ നിര്‍മാണത്തെയും ലാഭത്തെയും ബാധിക്കും.
അമേരിക്കയില്‍ റിലീസ് ചെയ്യുന്ന ഇടത്തരം സിനിമകളുടെ 30 ശതമാനം വരുമാനത്തെ ബാധിക്കുന്നതുപോലും വന്‍ തിരിച്ചടിയാകും. നിലവില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സമൂഹമാണ് അമേരിക്കയില്‍ സിനിമ കാണുന്നത്. ടിക്കറ്റ് നിരക്ക് ഇവര്‍ക്കു സ്വീകാര്യമാകണമെന്നില്ല. താരിഫ് വരികയാണെങ്കില്‍ റിലീസുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കു മാറ്റേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. അമേരിക്കയിലെ വിതരണക്കാരും സിനിമയുടെ ചിലവു കൂടിയാല്‍ ഏറ്റെടുക്കണമെന്നില്ല. കുറഞ്ഞ സ്‌ക്രീനുകളില കുറഞ്ഞ റിലീസുകള്‍ക്ക് ഇതിടയാക്കും. ഒപ്പം തിയേറ്ററിനു പകരം ഒടിടി പോലുള്ള ഡിജിറ്റല്‍ റിലീസുകള്‍ക്കും നിര്‍ബന്ധിതമാകും. അങ്ങനെയെങ്കില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹുളു, ഇറോസ് നൗ എന്നീ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടിവരും.