Breaking NewsLead NewsNEWSWorld

ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; ഈസ്റ്റര്‍ ദിവസം ആക്രമണമില്ല; കൗശലമെന്ന് യുക്രൈന്‍; ആക്രമണത്തിന് എത്തുന്ന ഡ്രോണുകള്‍ തെളിവ്; തടവുകാരെ കൈമാറാന്‍ ധാരണയായി

മോസ്‌കോ: നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലും കടുകിട വഴങ്ങാതെ മുന്നോട്ടു പോകുന്ന റഷ്യക്കും യുക്രൈനുമെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ ഒരു ദിവസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഈസ്റ്ററിനോട് അനുബന്ധിച്ചു ഞായാറാഴ്ച അര്‍ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍. യുക്രെയ്‌നും വെടിനിര്‍ത്തലിന് സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പുട്ടിന്റേത് വെറും കൗശലമാണെന്നും ആകാശത്ത് ആക്രമണത്തിനെത്തുന്ന ഡ്രോണുകള്‍ ഇതിന് തെളിവാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു.

മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലെന്നും യുക്രെയ്ന്‍ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിന്‍ പറഞ്ഞെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുക്രെയിന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമോ പ്രകോപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാനും സൈന്യം മടിക്കില്ലെന്നും പുട്ടിന്‍ പറഞ്ഞു.

Signature-ad

അതിനിടെ യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവരെ പരസ്പരം കൈമാറുന്നതിന് റഷ്യയും യുക്രെയ്‌നും ധാരണായി. ഇന്നലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍, യുക്രെയ്ന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍.

 

Back to top button
error: