തസ്ലിമ വിളിച്ച് കഞ്ചാവ് വേണോയെന്നു ചോദിച്ചു; ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശം; വെയ്റ്റ് എന്നു മറുപടി; ഷൂട്ടിംഗ് സൈറ്റില്‍ പരിചയപ്പെട്ടത് ക്രിസ്റ്റീന എന്നപേരില്‍; ആരാധികയെന്നു കരുതി നമ്പര്‍ സേവ് ചെയ്തു: ശ്രീനാഥ് ഭാസി; തസ്ലിമയുടെ ഫോണില്‍ പ്രമുഖ സിനിമക്കാരുടെ നമ്പരുകള്‍

കൊച്ചി: ലഹരിക്കേസ് പ്രതി തസ്ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി ‘വെയിറ്റ്’ എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‌ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി.
അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്.

സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയുമായി പിടിയിലായത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. വാട്‌സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്‌സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി.
ആലപ്പുഴയില്‍ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലിമ സുല്‍ത്താനയ്ക്ക് കേരളത്തിനും തമിഴ്‌നാടിനും പുറമെ കര്‍ണാടകയിലും ലഹരി വില്പനയുണ്ടെന്ന് എക്‌സൈസ്. തസ്ലിമയുടെ കര്‍ണാടക തമിഴ്‌നാട് അഡ്രസ്സില്‍ ഉള്ള വ്യാജ ആധാര്‍ കാര്‍ഡും , ഡ്രൈവിംഗ് ലൈസന്‍സും പുറത്തുവന്നു. മഹിമ മധു എന്നപേരില്‍ ആണ് കര്‍ണ്ണാടകയില്‍ ഇവര്‍ അറിയപ്പെടുന്നത്. ഏറണാകുളത്തുനിന്ന് കാര്‍ എടുക്കാന്‍ സഹായിച്ച ആളുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്
ജനിച്ചു വളര്‍ന്ന കണ്ണൂരില്‍ തസ്ലിമ, ചെന്നൈയില്‍ തസ്ലിമ സുല്‍ത്താന്‍ , സിനിമാലോകത്തും മട്ടാഞ്ചേരിയിലെ ലഹരി ഗുണ്ടാ മാഫിയകള്‍ക്കിടയിലും ക്രിസ്റ്റീന, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം പ്രതിയുടെ കര്‍ണാടകയിലെ പേര് മഹിമ മധു. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരി വലയിലെ പ്രധാന കണ്ണിയാണ് തസ്ലിമ സുല്‍ത്താന. വിവിധ നാടുകളില്‍ വിവിധ ഭാഷ സംസാരിക്കുന്ന, എല്ലാ ഇടങ്ങളിലും വ്യാജ ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പടെയുള്ള വേണമെങ്കില്‍ ആളുകളെ കായികമായി തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഡ്രഗ് ഡീലര്‍.
ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്കാണ് എറണാകുളത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവുമായി റെന്റ് എ കാറില്‍ ആലപ്പുഴയിലേക്ക് ഇവര്‍ വരുന്നത്. കാര്‍ വാടകയ്ക്ക് എടുക്കുന്ന സ്ഥാപനത്തില്‍ അനീഷ് കൃഷ്ണ എന്നയാള്‍ തസ്ലിമയെ പരിചയപ്പെടുത്തിയത് കര്‍ണാടക സ്വദേശിനി മഹിമ മധു ആയാണ് . നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ആകട്ടെ കര്‍ണാടകയിലെ ഡ്രൈവിംഗ് ലൈസന്‍സും , ആധാര്‍ കാര്‍ഡും. ഇതിലെ വിലാസം ഠആ ഫ്‌ലാറ്റ് ചീ 902 ഇ ടവര്‍ മന്ദാവി എമറാള്‍ഡ്, എന്‍ഡ് പോയിന്റ റോഡ്, മണിപ്പാല്‍, ഉഡുപ്പി എന്നാണ്. തമിഴ്‌നാട്ടിലേത് തസ്ലിമ എസ് , 85 4വേ സ്ട്രീറ്റ് ഉലകനാഥ പുരം, എണ്ണൂര്‍, കത്തിവാക്കം, തിരുവള്ളൂര്‍ എന്നാണ്.
എറണാകുളം മട്ടാഞ്ചേരിയിലെ ഗുണ്ടാ ലഹരി സംഘങ്ങള്‍ക്ക് ക്രിസ്റ്റീന എന്ന പേര് സുപരിചിതമാണ് . ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ 3 ദിവസം മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ കാവല്‍ക്കരിയും മുഖ്യ പ്രതികളില്‍ ഒരാളും. അങ്ങനെ നീളുന്നു ക്രിസ്റ്റീന റെസിഡന്‍സി കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ കഥകളുടെ പശ്ചാത്തലം. ലഹരിക്കാര്‍ക്കിടയില്‍ പുഷ് എന്നും , ബുഷ് എന്നും അറിയപ്പെടുന്ന കഞ്ചാവ് 6 കിലോ ലഭ്യമായിട്ടുണ്ടെന്നാണ് തസ്ലിമയുടെ whastapp ചാറ്റുകളില്‍ നിന്ന് ലഭ്യമായ വിവരം . ആലപ്പുഴയിലേക്ക് എത്തുമ്പോള്‍ ടുറിസം കേന്ദ്രങ്ങള്‍ തന്നെ ആയിരുന്നു ലക്ഷ്യം. പ്രധാനമായും കായല്‍ ടുറിസവും ഹൗസ് ബോട്ടുകളുമാണ് ലക്ഷം വച്ചത്. ചോദ്യം ചെയ്യലിനോട് അധികം സഹകരിക്കതിരുന്ന തസ്ലിമയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസിന് തേടേണ്ടതായുണ്ട്. ഫോണ്‍ രേഖകള്‍ വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതല്‍ വലിയ സ്രാവുകള്‍ സ്വര്‍ണത്തേക്കാള്‍ വിലയുള്ള കഞ്ചാവ് വില്‍പ്പനയുടെ കേസില്‍ കണ്ണി ചേര്‍ക്കപ്പെടുമെന്നു ഉറപ്പാണ്.