KeralaNEWS

9 മണിക്കൂര്‍ കാത്തിരുത്തിയശേഷം വിമാനം റദാക്കി; നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്ക് ദുരിതം

കൊച്ചി: ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടര്‍ന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലഞ്ഞു യാത്രക്കാര്‍. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്ജെറ്റ് വിമാനം പുലര്‍ച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തില്‍ വന്‍ ബഹളമായത്. ഒടുവില്‍ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

സാങ്കേതിക പ്രശ്‌നമാണു വിമാനം റദാക്കാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയില്‍ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു സ്‌പൈസ് ജെറ്റ് അധികൃതരുടെ മറുപടി. ടിക്കറ്റ് റദാക്കിയാല്‍ റീഫണ്ടാകാന്‍ ഏഴുദിവസമാണു സമയമെടുക്കുക.

Signature-ad

വിമാനം വൈകുമെന്നും പുലര്‍ച്ചെ മൂന്നു മണിയോടെ പുറപ്പെടുമെന്നും ചില യാത്രക്കാര്‍ക്കു സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ചെക്ക്ഇന്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ നേരം പുലരുന്നതുവരെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെയോടെ വിമാനം റദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

Back to top button
error: