IndiaNEWS

പാസഞ്ചറിലെ എക്സ്പ്രസ് കൊള്ള; നിരക്ക് കുറയ്ക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി

കോഴിക്കോട്: പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കോവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

പത്ത് രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.

Signature-ad

നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്ന പായരന്മാര്‍ക്ക് 50 ശതമാനം വരെ നിരക്കിളവ് ഉണ്ടായിരുന്നു നേരത്തെ. കോവിഡ് കാലത്ത് എടുത്തുകളഞ്ഞ ഈ ആനുകൂല്യം പുനസ്ഥാപിക്കാന്‍ ഇതുവരെ റയില്‍വേ തയ്യാറായിട്ടില്ല. പുതിയ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചു പോകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: