LIFELife Style

ബാല്യകാലസുഹൃത്തിനൊപ്പം നാലു വര്‍ഷത്തെ ദാമ്പത്യം; ഗര്‍ഭിണിയായിരിക്കെ 44 വയസിനു മൂത്ത വിമുക്തഭടനുമായി പ്രണയം… ഇത് ബ്രിട്ടാനിയുടെ അപൂര്‍വപ്രണയകഥ

ജീവിതത്തില്‍ ഒന്നിലധികം ആളുകളെ പ്രണയിച്ചിട്ടുള്ളവര്‍ ഉണ്ടാകും. അതില്‍ നിരവധി പേര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരും ആകും. എന്നാല്‍ പ്രണയത്തിന് പ്രായമൊരു പ്രശ്‌നമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഒരാള്‍ പ്രണയത്തിലാകാം എന്നുള്ളതും തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. യുഎസിലെ മിനസോട്ട ക്ലെയര്‍ ലേക്ക് സ്വദേശിനിയായ ബ്രിട്ടാനി ഉര്‍ലെ (31) തന്റെ 18-ാം വയസ്സിലാണ് വിവാഹിതയാകുന്നത്. ബാല്യകാലസുഹൃത്തായിരുന്നു വരന്‍. അങ്ങനെ ബ്രിട്ടാനി 22-ാം വയസ്സില്‍ ഒരു അമ്മയാകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കാലയളവിലാണ് എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഒരു സൈനികനുമായി വീണ്ടും പ്രണയത്തിലാകുന്നത്. അദ്ദേഹത്തിന് അപ്പോള്‍ 66 വയസ്സായിരുന്നു പ്രായം.

മുന്‍ ഭര്‍ത്താവുമായി ഏകദേശം നാല് വര്‍ഷത്തോളം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ശേഷമാണ് അവര്‍ മറ്റൊരു പ്രണയത്തിലായത്. അങ്ങനെ അധികം വൈകാതെ മുന്‍ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് ബ്രിട്ടാനി, 44 വയസിനു മൂത്ത ഡഗ് ഉര്‍ലെയെ വിവാഹം കഴിക്കുകയും ചെയ്തു. ഡഗിന് 6 പേരക്കുട്ടികളും അവരുടെ 13 കൊച്ചുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം ഉണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെ ഡഗുമായി പ്രണയത്തിലായത് എങ്ങനെയാണെന്നും ബ്രിട്ടാനി മനസ്സ് തുറന്നു.

Signature-ad

”എന്റെ ഡെലിവറി ഡേറ്റ് അടുത്തു വരുന്ന സമയത്താണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ 44 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അന്ന് എനിക്ക് 22 ആയിരുന്നു പ്രായം. ഡഗിന് 66 ഉം. അദ്ദേഹത്തിന് ഒരു വലിയ കുടുംബം ഉണ്ടെന്നും മനസിലാക്കി. എങ്കിലും ഞാന്‍ ഡഗുമായി പ്രണയത്തിലായി. എന്നാല്‍, അപ്പോള്‍ ഞാന്‍ വിവാഹബന്ധം പിരിഞ്ഞിട്ടില്ലാത്തതിനാല്‍ ഞങ്ങളുടെ ബന്ധം ആരോടും പറഞ്ഞിരുന്നില്ല” -ബ്രിട്ടാനി പറഞ്ഞു.

2015-ല്‍ മകന്‍ അവിറ്റ് ജനിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ബ്രിട്ടാനി ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം പിരിഞ്ഞത്. പ്രസവ ശേഷം തനിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് ഡഗ് ആണെന്നും ഇരുവരും ചേര്‍ന്ന് ഇടയ്ക്ക് ലോംഗ് ഡ്രൈവിന് പോകാറുണ്ടായിരുന്നു എന്നും ബ്രിട്ടാനി പറഞ്ഞു. വിവാഹമോചനം നേടിയ ഉടന്‍ തന്നെ അവള്‍ ഡഗിനെ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും തങ്ങളുടെ ആദ്യ വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളും പരസ്പരം പങ്കുവെച്ചു.

”ഞാന്‍ എന്നെക്കുറിച്ച് എല്ലാം ഡഗിനോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍, ജോലിയുടെ ഇടയിലും എന്നെ പരിപാലിച്ചത് ഡഗ് ആണ്. കൂടാതെ 12 വര്‍ഷമായി താന്‍ ഭാര്യയുമായി സംതൃപ്തിയുള്ള ഒരു ബന്ധത്തില്‍ ആയിരുന്നില്ല എന്നും ഡഗ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി” -ബ്രിട്ടാനി വെളിപ്പെടുത്തി. അതേസമയം, രണ്ടുപേരും കുട്ടികളുമായി പുറത്തുപോകുമ്പോള്‍ ഡഗ്, ബ്രിട്ടാനിയുടെ മുത്തച്ഛന്‍ ആണോ എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ചിലരൊക്കെ അവരുടെ ബന്ധത്തെ കളിയാക്കുന്നതും പതിവാണ്. മുത്തച്ഛന്‍ പേരക്കുട്ടികളെ കൊണ്ട് പുറത്തു പോവുകയാണോ എന്നാണ് ആളുകള്‍ പരിഹാസത്തോടെ ഡഗിനോട് ചോദിക്കാറുള്ളത്. 75 പിന്നിട്ട ഡഗിനൊപ്പം ജീവതം ആസ്വദിക്കുകയാണ് ബ്രിട്ടാനി.

 

 

 

Back to top button
error: