KeralaNEWS

ബി.ജെ.പിക്ക് തനിച്ച് 400 സീറ്റ് കിട്ടിയാല്‍ കാശിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ പണിയും വിവാദത്തിന് തിരികൊളുത്തി ഹിമന്ദ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാനൂറിലധികം സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

‘ബിജെപി സര്‍ക്കാര്‍ (അയോധ്യയില്‍) രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി,’ ഡല്‍ഹി ലക്ഷ്മി നഗറിലെ ബി.ജെ. പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മല്‍ഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.

Signature-ad

”ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറോട് നിങ്ങള്‍ എന്തിനാണ് ഡബിള്‍ സെഞ്ച്വറിയോ ട്രിപ്പിള്‍ സെഞ്ചുറിയോ അടിക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. അപ്പോഴും കോണ്‍ഗ്രസ് ഞങ്ങളോട് ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റുകള്‍ എന്ന്? അതിനുള്ള ഉത്തരം ഇതാണ്, 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു.ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും”- ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

യുപിഎയുടെ ഭരണകാലത്ത് പാക് അധീന കശ്മീര്‍ (പിഒകെ) വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്നും ശര്‍മ്മ പറഞ്ഞു.

‘കഴിഞ്ഞ ഏഴ് ദിവസമായി, പാക് അധീന കശ്മീരില്‍ കാര്യങ്ങള്‍ മറിയുന്നുണ്ട്. എല്ലാ ദിവസവും പ്രക്ഷോഭം നടക്കുന്നു, ആളുകള്‍ കൈകളില്‍ ഇന്ത്യന്‍ പതാകയുമായി പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ വലിയൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും”- ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒഡീഷയിലെ ഭുവനേശ്വറില്‍ മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) ആവശ്യമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഹിന്ദുവിന് ഒരു ഭാര്യയെയാണ് അനുവദനീയമാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് ഒന്നിലധികം ഭാര്യമാരെ അനുവദിക്കാനാവുക, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്നും ശര്‍മ്മ പറഞ്ഞു.

 

Back to top button
error: