KeralaNEWS

പ്രധാനമന്ത്രിയായി മോദി ഉള്ളിടത്താേളം പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാലുകുത്തില്ല; ഇടത്‌വലത് മുന്നണികള്‍ക്കെതിരേ ആഞ്ഞടിച്ച് അമിത്ഷാ

ആലപ്പുഴ: ഇടത്,വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണെന്നുപറഞ്ഞ അമിത് ഷാ, മോദി പ്രധാനമന്ത്രി കസേരയില്‍ ഉള്ളിടത്താേളം കാലം പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ കേരളത്തില്‍ കാലുകുത്തില്ലെന്നും പറഞ്ഞു. ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അമിത്ഷായുടെ പ്രസംഗത്തില്‍ നിന്ന്

”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. നക്‌സല്‍ വാദത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്.എല്‍ഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണ്. എല്‍ഡിഎഫിനെ പിഡിപി പിന്തുണയ്ക്കുമ്പോള്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. കരിമണല്‍ ഖനന അഴിമതിയെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരക്ഷരം കോണ്‍ഗ്രസ് മിണ്ടിയില്ല.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും. രാജ്യത്ത് കോണ്‍ഗ്രസും ലോകത്ത് കമ്യൂണിസവും അസ്തമിച്ചു. കാപട്യത്തിന്റെ മുന്നണിയാണ് ഇന്ത്യാ മുന്നണി. പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന സഹകരണമേഖല കമ്യൂണിസ്റ്റുകാര്‍ കൊള്ളയടിച്ചു. കരുവന്നൂരില്‍ അന്വേഷണം നടക്കുകയാണ്. നഷ്ടപ്പെട്ട പണം നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടും. സഹകരണ മേഖലയിലെ കുഴപ്പക്കാരെ കണ്ടെത്തി ശിക്ഷിക്കും. കര്‍ഷക വിരുദ്ധരാണ് കോണ്‍ഗ്രസും സിപിഎമ്മും”.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: