CrimeNEWS

അടിമാലിയിൽ വയോധികയെ  കഴുത്തറത്ത് കൊന്ന കേസ്; കൊല്ലം കിളികൊല്ലൂർ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ

   ഇടുക്കിയിലെ അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടുപേര്‍ പിടിയിലായി. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ അലക്‌സ്, കവിത എന്നിവരെയാണ് പോലീസ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഇരുവരെയും ഇടുക്കിയിലെത്തിച്ച് ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പൊലീസ് പിടികൂടിയത്.
ഇന്നലെ (ശനി) വൈകിട്ടാണ് അടിമാലി കുര്യന്‍സ് ആശുപത്രി റോഡിലെ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഫാത്തിമ കാസിം എന്ന 70 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് പ്രതികള്‍ ഫാത്തിമയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ്  പൊലീസ് നിഗമനം. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു.

ശനിയാഴ്ച രാത്രി മകന്‍ സുബൈര്‍ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സുബൈര്‍  പൊലീസിനെ വിവരമറിയിച്ചു. തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് മുളകുപൊടിയും വിതറിയാണ് പ്രതികള്‍ കടന്നുകളഞ്ഞിരുന്നത്.

Back to top button
error: