KeralaNEWS

ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ

തൃശൂർ: കേരളത്തില്‍ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്തുമാണ് സംഭവങ്ങള്‍.

തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടുകയായിരുന്നു.

ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ്(ഏഴ്) ആദിദേവ് (ആറ്) എന്നിവരാണ് മരിച്ചത്.

Signature-ad

അമ്മ 29 വയസുള്ള സയന ഒന്നര വയസുള്ള മകള്‍ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

മറ്റൊന്ന് കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു.കാസർകോട് പഞ്ചായത്ത് ജീവനക്കാരിയായ സജന (36), മക്കളായ ഗൗതം (എട്ട്), തേജസ് (നാല്) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്യുകയായിരുന്നു.

കുട്ടികളുടെ മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയായ സജന പഞ്ചായത്തിലെ ജീവനക്കാരിയാണ്.

Back to top button
error: