KeralaNEWS

ചെമ്മീൻ കറി കഴിച്ച് അലർജി, പാലക്കാട്കാരി യുവതി തൊടുപുഴയിൽ മരിച്ചു

   ചെമ്മീൻ കറി കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ- നിഷ ദമ്പതികളുടെ മകൾ നികിത (20) ആണ് തൊടുപുഴയിൽ മരിച്ചത്.  ഇവിടെ ഒരു കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആയി ജോലി ചെയ്യുകയായിരുന്നു നികിത.

ശനിയാഴ്ച ചെമ്മീൻ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചു. തുടർന്ന്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ‌പിറ്റേന്ന് (ഞായർ) രാത്രി പതിനൊന്നോടെ മരിച്ചു.

തൊടുപുഴയിലെ ആശുപത്രിൽ ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നു എന്നാണ്. ആശുപത്രി അധികൃതരുടെ പക്ഷം. നികിതയുടെ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് അറിയിച്ചു.

Back to top button
error: