KeralaNEWS

കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്.
പരേതനായ ചെങ്ങമനാട്ട്‌ ഏലിയാസിന്റെ ഭാര്യ സാറാമ്മ (അമ്മിണി-72) യെയാണ്‌ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവരു‌ടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്.മരുമകളും ചേലാട്‌ ബെസ്‌ അനിയ പബ്ലിക്‌ സ്‌കൂളിലെ അധ്യാപികയുമായ സിന്‍ജു  വീട്ടിലെത്തിയപ്പോള്‍ സാറാമ്മ മരിച്ചുകിടക്കുകയായിരുന്നു.

ഇവർ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.സാറാമ്മയുടെ ധരിച്ചിരുന്ന സ്വര്‍ണവളകളും മാലയും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. വീണുകിടന്നതിനു സമീപം മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. ഭക്ഷണാവശിഷ്‌ടങ്ങളും ചിതറിക്കിടന്നിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ തലയ്‌ക്കു പിന്നില്‍ കഠിമായതെന്തോ ഉപയോഗിച്ച്‌ അടിച്ചാതാകാമെന്നാണു പോലീസ്‌ നിഗമനം. സ്വര്‍ണം നഷ്‌ടപ്പെട്ടതിനാല്‍ മോഷണമാണു ലക്ഷ്യമെന്നു കരുതുന്നു.

ഭക്ഷണം കഴിച്ച്‌ ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വച്ച്‌ അടിച്ചുവെന്നാണ് കരുതുന്നത്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

വീടിനോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍ ഏതാനും അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നുണ്ട്‌. ഇവര്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണെങ്കിലും ചോദ്യംചെയ്യാന്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.
മൂവാറ്റുപുഴ ഡിവൈ.എസ്‌.പി: തോമസ്‌ എ.ജെ, സി.ഐ: ഷാജു സി.എല്‍, എസ്‌.ഐ: രഘു തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

Back to top button
error: