KeralaNEWS

ദക്ഷിണേന്ത്യയിലെ മുൻനിര ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റും; ഇത് എന്റെ ഗ്യാരന്റി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ വികസനമുണ്ടായെന്ന് തിരുവനന്തപുരം ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

2014 ന് മുമ്ബ് കോണ്‍ഗ്രസും സിപിഎമ്മും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍  ഇന്ത്യയെ തലകുനിയുന്ന സ്ഥിതിയിലെത്തിച്ചു. രാജ്യം കടുത്ത സാമ്ബത്തിക അരക്ഷിതാവസ്ഥയിലെത്തി. എന്നാല്‍ മോദി സർക്കാരിന് കീഴില്‍ ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും ശക്തമായി കഴിഞ്ഞു.

Signature-ad

രാജ്യത്ത് ഏറ്റവും ആദ്യം സാങ്കേതിക വിദ്യയുടെ വ്യാപനം പ്രതിഫലിച്ചത് കേരളത്തിലാണ്. പ്രത്യേകിച്ച്‌ തിരുവനന്തപുരത്ത്. സ്റ്റാർട്ടപ്പുകള്‍ തുടങ്ങുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും കേരളം ഏറെ പിന്നോട്ട് പോയി. തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വാക്കുതരുന്നു.. മോദിയുടെ ഗ്യാരന്റി നടപ്പാക്കും. ദക്ഷിണേന്ത്യയിലെ മുൻനിര
ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: