KeralaNEWS

ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു; സംഘർഷം

പാലാ : കാർമ്മല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. സംഭവത്തെ തുടർന്ന് രക്ഷിതാക്കള്‍ ബഹളം വച്ചതോടെ ആശുപത്രിയില്‍ സംഘർഷാവസ്ഥയുണ്ടായി.

രാമപുരം നീറന്താനം മുകേഷ് ഭവനില്‍ മുകേഷ്-നീതു ദമ്ബതികളുടെ മകള്‍ അക്ഷര ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാലാ കാർമ്മല്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം. പാലാ പൊലീസ് ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തു.

പനിയും ശ്വാസതടസവും ബാധിച്ച നിലയില്‍ വെള്ളിയാഴ്ച രാത്രി 11ന് കുഞ്ഞിനെ കാർമ്മല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും പ്രാഥമിക ചികിത്സ നല്‍കി   ഡ്യൂട്ടി ഡോക്ടർ പറഞ്ഞയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Signature-ad

പനി കൂടിയതോടെ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 മിനിട്ടിന് ശേഷം കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചുവത്രേ.തലേന്ന് രാത്രി ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ കുട്ടിയെ കിടത്തി ചികിത്സിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും ഇവർ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Back to top button
error: