IndiaNEWS

ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാൻ ബോർഡിൽ; ഉറിയിലേക്ക് വന്ദേഭാരത്

ന്യൂഡൽഹി: ന്യൂഡല്‍ഹിയില്‍ നിന്ന് നിയന്ത്രണരേഖ വരെ വന്ദേഭാരത് ട്രെയിൻ വരുന്നു.ഡല്‍ഹി-ശ്രീനഗർ റൂട്ടില്‍ ബനിഹാള്‍ വരെയുള്ള പാതയുടെ 97 ശതമാനം ജോലികളും പൂർത്തിയായി.

അടുത്ത മാസം  മുതല്‍ ബനിഹാൾ വരെ സർവ്വീസ് ആരംഭിക്കാമെന്ന് അധികൃതർ അറിയിച്ചു.രണ്ട് വർഷത്തിനുള്ളില്‍ നിയന്ത്രണരേഖ (എൻഒസി) വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്ന് കത്ര വഴി ബാരാമുള്ളയിലും ശ്രീനഗർ വഴി ബനിഹാലിലും എത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്ന് റോഡ് വഴി ജമ്മു വഴി ശ്രീനഗറിലെത്താൻ നിലവില്‍ 18 മണിക്കൂറിലധികം എടുക്കും. കത്ര-ബനിഹാല്‍ ട്രാക്ക് ആരംഭിക്കുന്നതോടെ, ന്യൂ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ ഏത് സീസണിലും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേരാനാകും.

Signature-ad

അടുത്ത ഘട്ടത്തില്‍ ബാരാമുള്ളയില്‍ നിന്ന് ഉറിയിലേക്കും കുപ്‌വാരയിലേക്കും രണ്ട് ട്രാക്കുകള്‍ സ്ഥാപിക്കും. ഉറി വരെ ഡ്രോണ്‍ സർവേയും നടത്തിക്കഴിഞ്ഞു. കുപ്‌വാര റൂട്ടില്‍ നടന്ന ഡ്രോണ്‍ റിപ്പോർട്ട് മാർച്ച്‌ 15നകം ലഭിക്കും. ഏപ്രില്‍ മുതല്‍ പണി തുടങ്ങാനാകും.

പണി പൂർത്തിയായാല്‍ ഡല്‍ഹിയില്‍ നിന്ന് ഉറിയിലേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിൻ മുൻനിർത്തിയാണ് ഇവിടെ അതിവേഗ ട്രാക്കുകള്‍ സ്ഥാപിക്കുന്നത്. പുതിയ പാത ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് സൈന്യത്തിനാണ്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂറിനുള്ളില്‍ നിയന്ത്രണരേഖയിലെത്താനാകും. നിലവില്‍ റോഡ് മാർഗം പീരങ്കികള്‍ എത്തിക്കാൻ 3 മുതല്‍ 7 ദിവസം വരെ എടുക്കും.

Back to top button
error: