KeralaNEWS

രാഹുലിന്റെ യാത്ര ബംഗാളില്‍; സഹകരിച്ച് സിപിഎം

കൊല്‍ക്കത്ത: അവസരവാദികളായ നേതാക്കള്‍ പാര്‍ട്ടിവിട്ടു പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും അടുത്തിടെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിട്ട മിലിന്ദ് ദേവ്‌റയെയും പേരെടുത്തു പറഞ്ഞാണ് രാഹുല്‍ ആക്രമിച്ചത്. ന്യായ് യാത്രയുടെ ഭാഗമായി ബംഗാളിലെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ സംഘത്തോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

അതിനിടെ ഭാരത് ജോഡ!!ോ ന്യായ് യാത്ര പലയിടത്തും രാഹുലിന്റെ അപരനാണ് നടത്തുന്നതെന്ന ആരോപണം അസം മുഖ്യമന്ത്രി ഹിമന്ത ആവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി നടത്തുന്ന യാത്ര ബംഗാളിലെ മുര്‍ഷിദാബാദിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നുവെങ്കിലും സിപിഎം യാത്രയോട് സഹകരിക്കുന്നുണ്ട്. ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തിയും യാത്രയുടെ ഒപ്പമുണ്ട്.

Back to top button
error: