Social MediaTRENDING

96 രൂപയുടെ ഷാംപുവിന് ഈടാക്കിയത് 190രൂപ;  ഫ്ളിപ്പ്കാര്‍ട്ടിനോട് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ  ഉപഭോക്തൃ കോടതി

ബംഗളൂരു: ഫ്ളിപ്പ്കാര്‍ട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിര്‍ദ്ദേശവുമായി ഉപഭോക്തൃ കോടതി.

ബംഗളൂരു ഗുട്ടഹളളി സ്വദേശിനി സൗമ്യയാണ് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങിയ ഷാംപുവിന് അമിത വില ഈടാക്കിയെന്നാണ് യുവതിയുടെ പരാതി.

Signature-ad

2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.ബിഗ് ബില്ല്യണ്‍ സെയിലിനോടനുബന്ധിച്ച്‌ ഫ്ലിപ്പ്കാര്‍ട്ട് നിരവധി ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. ഇത് കണ്ടാണ് സൗമ്യ ഒരു ഷാംപു ഓര്‍ഡര്‍ ചെയ്തത്.

ഒക്ടോബര്‍ മൂന്നിന് യുവതി ഷാംപുവിന് 190 രൂപ ഫോണ്‍പേ മുഖേന അടച്ചിരുന്നു. ഷാംപു കൈയില്‍ കിട്ടിയപ്പോഴാണ് ഷാംപുവിന്റെ യഥാര്‍ത്ഥ വില യുവതി മനസിലാക്കിയത്. സംശയം തോന്നിയ ഇവർ വീണ്ടും ആപ്പില്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയത്.

തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമെര്‍കെയറില്‍ യുവതി വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഷാംപു റിട്ടേണ്‍ ചെയ്യാമെന്നും റീഫണ്ട് നല്‍കാമെന്നും കസ്റ്റര്‍മര്‍കെയറില്‍ നിന്നും അറിയിച്ചിരുന്നുവെങ്കിലും ഒന്നും ഉണ്ടായിട്ടില്ല.തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

നഷ്ടപരിഹാരമായി യുവതിക്ക് 20,000രൂപയും ഷാംപുവിന്റെ യഥാര്‍ത്ഥ വിലയായ 96 രൂപയും നല്‍കണമെന്നും ഫ്ളിപ്പ്കാര്‍ട്ടിനോട് കോടതി ഉത്തരവിട്ടു.

Back to top button
error: