CrimeNEWS

‘ചട്ടിയും തവിയും’ എന്ന ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ സഹ ഉടമ സോണിയയും ഭർത്താവ് റെജിയും അറസ്റ്റിൽ

   കോട്ടയം കറുകച്ചാലിലെ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ ഉടമയായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഹോട്ടലിന്‍റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് അറസ്റ്റിലായത്. പ്രേരണക്കുറ്റത്തിനാണ് ഇരുവരേയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കറുകച്ചാലിൽ ‘ചട്ടിയും തവിയും’ എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസാണ് കുത്തിക്കൊലപ്പെടുത്തിയത്. ജോസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോണിയയും മരിച്ച രഞ്ജിത്തും ചേർന്നു ഹോട്ടൽ നടത്തിവരികയായിരുന്നു. ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസുമായി സൗഹൃദത്തിലായെന്നും തുടർന്നു ഹോട്ടൽ ഉടമയും സോണിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും പൊലീസ് പറഞ്ഞു.

പിന്നീടു രഞ്ജിത് കുമാറും സോണിയയും ചേർന്ന് ഉടമയെ ആക്രമിക്കുന്നതിനു പ്രേരണ നൽകിയതായും പൊലീസ് കണ്ടെത്തി. സോണിയയുടെ പേരിൽ ഓച്ചിറ, നൂറനാട്, മാവേലിക്കര സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Back to top button
error: