IndiaNEWS

പത്താം ക്ലാസ് മുതൽ പിഎച്ച്ഡി വരെ ;വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പൊലീസ്. രാജ്യത്തെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളുടെയും സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെയും വ്യാജ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും തയാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ പിതാംപുരയിലുള്ള എം.എച്ച്‌ എഡ്യൂവേഴ്‌സിറ്റി, ഡിജിറ്റല്‍ സ്‌കൂള്‍ ഓഫ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് ദല്‍ ചന്ദ് മെഹെറോലിയ എന്ന റാക്കറ്റ് തലവനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്.

Signature-ad

ഷാങ്ഹായ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, വില്യം കാരി യൂണിവേഴ്‌സിറ്റി, ഷില്ലോങ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, കലിംഗ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവയുടെ പേരിലുള്ള 19 വ്യാജ മാര്‍ക്ക് ഷീറ്റുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. 11 ലാപ്‌ടോപ്പുകള്‍, 14 മൊബൈല്‍ ഫോണുകള്‍, വ്യാജ സ്റ്റാമ്ബുകള്‍ എന്നിവയും പിടിച്ചെടുത്തു.

പത്താം ക്ലാസ് മുതല്‍ പിഎച്ച്‌.ഡി വരെയുള്ള വ്യാജ മാര്‍ക്ക് ഷീറ്റിന് 20,000 രൂപ മുതല്‍ 2,20,000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. തുക കൈപ്പറ്റിയ ശേഷം സർട്ടിഫിക്കറ്റ് കൊറിയര്‍ വഴിയാണ് അയച്ചുകൊടുത്തിരുന്നത്. രണ്ടായിരത്തിലധികം വ്യാജ ബിരുദങ്ങള്‍ വിറ്റിട്ടുണ്ടെന്നും തങ്ങള്‍ നല്‍കിയ വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പലരും ജോലി നേടിയിട്ടുണ്ടെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Back to top button
error: