IndiaNEWS

5 കോളജ് വിദ്യാർഥികൾ വാൽപാറയിൽ മുങ്ങിമരിച്ചു, ചുഴിയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം

  കോയമ്പത്തൂരില്‍ നിന്ന് വാല്‍പ്പാറയിൽ  വിനോദയാത്രക്കെത്തിയ അഞ്ച് കോളജ് വിദ്യാർഥികൾ ഷോളയാര്‍ ചുങ്കം പുഴയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ എസ്.എന്‍.വി കോളേജിലെ ബിരുദ വിദ്യാർഥികളായ റാഫേല്‍ (19), ധനുഷ് (20), ശരത് (19), അജയ് (20), വിജയ്(20) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സെത്തിയാണ് ഇവരുടെ മൃതദേഹം മുങ്ങിയെടുത്തത്.

രാവിലെ അഞ്ച് മോട്ടോര്‍ ബൈക്കിലായി പത്ത് വിദ്യാർഥികളാണ് വാൽ‌പ്പാറയിൽ എത്തിയിരുന്നത്. വൈകിട്ടോടെ തിരിച്ച് പോകുന്ന വഴിയില്‍  കുളിക്കാൻ ഷോളയാർ എസ്റ്റേറ്റിനടുത്തുള്ള പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാനിറങ്ങിയ മറ്റു നാലു പേർ കൂടി ഒഴുക്കിൽപ്പെടുകയായിരുന്നു.

Signature-ad

അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങൾ ഇപ്പോൾ.

Back to top button
error: