KeralaNEWS

ഭാര്യയ്ക്ക് സുഹൃത്തുമായി ബന്ധം ;അധ്യാപികയെ ഭർത്താവ് ചിരവ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊല്ലം ശാസ്താംകോട്ടയിൽ ഭാര്യയെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്.ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന ആഷ്ലി ആണ് വീട്ടിലെ ചിരവകൊണ്ട് ഭാര്യ അനിതയെ തലക്കടിച്ച് കൊലപ്പെടുത്തിയത്.സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നു അനിത.

 

അനിതയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ആഷ്‌ലി ഭാര്യയെ വീട്ടുതടങ്കലിലാക്കി.എന്നാൽ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി അനിതയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയ ദിവസമാണ് കൊലപാതകം നടന്നത്.

Signature-ad

 

ചിരവ ഉപയോഗിച്ചാണ് ആഷ്‌ലി ഭാര്യ അനിതയെ കൊലപ്പെടുത്തിയത് .വീട്ടിലെ ചിരവ കൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയും ആയിരുന്നു .വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ആയിരുന്നു കൊലപാതകം .അതുകൊണ്ടുതന്നെ കേസിൽ ദൃക്സാക്ഷിയായി ആരും ഉണ്ടായിരുന്നില്ല .ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത് .ചിരവയും ഷാളും അടക്കം എട്ടു തൊണ്ടിമുതലുകളും 37 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

 

കൊലനടന്ന് അഞ്ചു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Back to top button
error: