CrimeNEWS

സഹകരണ ബാങ്കിൽനിന്ന് കുടിശ്ശിക നോട്ടീസ് നൽകാൻ വീട്ടിലെത്തിയ ക്ലർക്ക് യുവതി ഒപ്പിടാൻ കുനിഞ്ഞപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; വീട്ടമ്മയുടെ മകൾ കൈയ്യോടെ പൊക്കി, പരാതി; പ്രതി ഒളിവിൽ

കണ്ണൂർ: കൂത്തുപറമ്പിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ക്ലർക്ക് ഷിജിനെതിരെയാണ് കേസ്. വീട്ടിൽ കുടിശ്ശിക നോട്ടീസ് നൽകാനെത്തിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.

കൂത്തുപറമ്പ് പൊലീസിൽ യുവതി നൽകിയ പരാതിയിങ്ങനെ. സഹോദരനെടുത്ത വായ്പക്ക് വിദേശത്തുള്ള ഭർത്താവ് ജാമ്യം നിന്നിരുന്നു. വായ്പ കുടിശ്ശികയായതിനെത്തുടർന്ന് നോട്ടീസ് നൽകാൻ രാവിലെ പത്തരയോടെ അർബൻ ബാങ്കിലെ ക്ലർക്ക് ഷിജിനും മറ്റൊരു ജീവനക്കാരനും വീട്ടിലെത്തി. നോട്ടീസ് കൈപ്പറ്റിയ ശേഷം ജീവനക്കാർ നൽകിയ കടലാസിൽ ഒപ്പിടുന്നതിന് കുനിഞ്ഞപ്പോൾ സമയത്ത് ഷിജിൻ ഫോണിൽ സ്വകാര്യ ഭാഗങ്ങൾ പകർത്തിയെന്നാണ് പരാതി.

Signature-ad

വീട്ടമ്മയുടെ മകൾ ഇത് ശ്രദ്ധിക്കുകയും ബാങ്ക് ജീവനക്കാരോട് ചോദിക്കുകയും ചെയ്തു. വീഡിയോ ഡിലീറ്റാക്കിയ ശേഷം ഫോൺ നൽകിയെങ്കിലും മകൾ അത് വീണ്ടെടുത്തു. അത് കണ്ടയുടൻ രണ്ട് പേരും അവിടെ നിന്ന് പോയെന്ന് പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമത്തിനും ഐടി ആക്ട് പ്രകാരവുമാണ് ക്ലർക്ക് ഷിജിനെതിരെ കേസ്. ഇയാൾ ഒളിവിലാണ്. കൂടെയുണ്ടായിരുന്ന ജീവനക്കാരനെതിരെയും വീട്ടമ്മയുടെ മൊഴിയുണ്ട്. ഇയാളെ നിലവിൽ പ്രതി ചേർത്തിട്ടില്ല.

Back to top button
error: