IndiaNEWS

ഭാര്യയെ കൊന്ന് സിദ്ധനായി ആള്‍മാറാട്ടം നടത്തിയ പ്രതിയെ ചെന്നൈ റയിൽവെ പോലീസ് പിടികൂടി

ചെന്നൈ: ഭാര്യയെ കൊന്ന് സിദ്ധനായി ആള്‍മാറാട്ടം നടത്തിയ പ്രതിയെ ചെന്നൈ റയിൽവെ പോലീസ് പിടികൂടി.

ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്.

2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച്‌ രമേശ് കടന്ന് കളഞ്ഞത്. അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയില്‍ കണ്ടെത്തിയത്.

Signature-ad

പൊലീസിനെ വെട്ടിച്ച്‌ ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തില്‍ ദില്ലിയില്‍ അടക്കം ആശ്രമങ്ങളില്‍ തങ്ങിയ പ്രതി, തിരിച്ച്‌ തമിഴ്നാട്ടിലേക്ക് എത്തുകയും തീര്‍ത്ഥടന കേന്ദ്രങ്ങളില്‍ സജീവമാകുകയുമായിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിള്‍ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണായകമായത്. പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്  പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: