IndiaNEWS

അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്നതിന് മലയാളി സ്ത്രീക്കെതിരെ മംഗളൂരുവിൽ കേസ്

മംഗളൂരു:അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്നതിന് മലയാളി സ്ത്രീക്കെതിരെ കേസ്.അമിതവേഗതയിൽ ബസോടിച്ച ഡ്രൈവർക്കെതിരെയും ഇതോടൊപ്പം കേസെടുത്തിട്ടുണ്ട്.
 മംഗളൂരു-മുടിപ്പു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ത്യാഗരാജ്(49), കാസര്‍കോട് വൊര്‍ക്കാടിയിലെ ഐശുമ്മ(63) എന്നിവര്‍ക്ക് എതിരെയാണ് കേസ്.

അശ്രദ്ധമായി റോഡ് മുറിച്ച്‌ കടന്ന് അപകടത്തില്‍ പെടുമായിരുന്ന സ്ത്രീയെ സമര്‍ഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാര്‍ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു. അതുവഴി വന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവര്‍ ഇടത്തോട്ട് വെട്ടിച്ച്‌ സഡണ്‍ ബ്രേക്കിട്ടാണ് സ്ത്രീയെ രക്ഷിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഈ രംഗം പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പ്രശംസയുമായി നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

 

Signature-ad

അമിത വേഗത്തില്‍ ബസോടിച്ചു എന്നത് ശരിയല്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു. 25 വര്‍ഷമായി ഡ്രൈവറായ താൻ 19 വര്‍ഷമായി ഈ റൂട്ടിലാണ്. ബസ് സ്റ്റോപ്പ് എത്താറാവുമ്ബോള്‍ അമിത വേഗത്തില്‍ ഓടിക്കാനാവില്ല. നിരോധിത മേഖലയില്‍ ഹോണടിച്ചു എന്നതാണ് കേസിന്നാധാരമായ മറ്റൊരു കുറ്റം. ആ സ്ത്രീയുടെ ജീവനായിരുന്നു അപ്പോള്‍ മുൻതൂക്കമെന്ന് ഡ്രൈവര്‍ പറഞ്ഞു.

Back to top button
error: