LIFEMovie

പടം കാണാന്‍ ആളില്ല; ആദിപുരുഷ് ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു

മുംബൈ: തീയറ്ററിൽ ചിത്രത്തിന് ആളുകൾ കുറഞ്ഞതോടെ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് നിർമ്മാതാക്കൾ. ചിത്രത്തിൻറെ നിർമ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളിൽ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിൻറെ സംഭാഷണങ്ങളും, വിഎഫ്എക്സും വലിയ വിമർശനം നേരിടുന്നഘട്ടത്തിലാണ് പുതിയ തന്ത്രം നിർമ്മാതാക്കൾ എടുക്കുന്നത്.

എല്ലാ ഇന്ത്യക്കാർക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റിൽ പറയുന്നു. അതേ സമയം ചിത്രത്തിൽ വിവാദമായ സംഭാഷണങ്ങൾ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളിൽ മാത്രമായിരിക്കും ഈ ഓഫർ. അതേ സമയം ബുധനാഴ്ച ചിത്രത്തിൽ വിവാദമായ ഹനുമാൻറെ ഡയലോഗ് തിരുത്തിയിട്ടുണ്ട്. ഇതിൻറെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മേഘനാഥൻറെ ക്യാരക്ടറിനോട് നിൻറെ പിതാവിൻറെ എന്ന് പറയുന്നത്, നിൻറെ ലങ്കയുടെ എന്നാണ് അണിയറക്കാർ തിരുത്തിയിരിക്കുന്നത്.

അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതൽ കടുക്കുന്നു. പ്രതിപക്ഷ പാർട്ടികൾ അടക്കം ഇപ്പോൾ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങൾ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജൻഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

സെൻസർബോർഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെൻസറിന് എത്തിയപ്പോൾ ചിത്രത്തിലെ മോശം സംഭാഷണങ്ങൾ സെൻസർബോർഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

Back to top button
error: