KeralaNEWS

വാട്‌സ്ആപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു; അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

കോട്ടയം: വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിനാല്‍ അഡ്മിന്‍മാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെന്ന് ആരോപണം. പാലാ മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസില്‍ പരാതി നല്‍കിയത്.

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, കെ വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്‍സനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതായി പരാതിക്കാരനും പറയുന്നു.

Signature-ad

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്ക പരിഹാരത്തിനാണ് സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പരാതിക്കടിസ്ഥാനം വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിമര്‍ശനമാണെന്ന് ശക്തിപ്പെടുകയാണ്.

Back to top button
error: