കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായത്. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിഷിതയും റസൂലും തമ്മില്‍ കുറച്ച് മാസങ്ങള്‍ മാത്രമായിട്ടുള്ള അടുപ്പമാണ്. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച ഇരുവരും ഒളിച്ചോടുകയായിരുന്നു. നിഷിതയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് നിഷിത റസൂലിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നിഷിതയെ അറസ്റ്റ് ചെയ്തു. ബാലാവകാശ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി.
പുറത്തിറങ്ങിയ ശേഷവും നിഷിത റസൂലുമായുള്ള ബന്ധം തുടര്‍ന്നു. കോടതിയും പോലീസും ഇടപെട്ട കേസില്‍ ‘റസൂലുമായി ബന്ധമില്ലെന്ന്’ വാദിച്ച് പുറത്തിറങ്ങിയ നിഷിതയ്ക്ക് ഇതൊന്നും ഒരു പ്രശ്നമല്ലായിരുന്നു.എന്നാൽ അമ്മയുടെ അവിഹിതബന്ധത്തെ 14 വയസ്സുള്ള മൂത്ത മകൻ ചോദ്യം ചെയ്തു ഇതോടെ. നിഷിതയും റസൂലും ചേര്‍ന്ന് ഈ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആണ്‍കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട് നാട്ടുകാര്‍ ഇടപെടുകയും വിവരം കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ നിഷിതയ്ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.