LIFEMovie

തെന്നിന്ത്യയുടെ ‘തക്കുടുമുത്ത്’ തമന്നയ്ക്ക് സ്റ്റൈൽ മന്ന​ന്റെ സമ്മാനം! ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരനിമിഷമെന്ന് തമന്ന

ജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ജയിലർ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് ‘ജയിലറി’ൽ നായികയായി എത്തുന്നത്. ‘ജയിലറി’ന്റെ സെറ്റിലെ നിമിഷങ്ങൾ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്‍പിരിച്വൽ ജേർണി സംബന്ധിച്ച പുസ്‍തകം തനിക്ക് നടൻ രജനികാന്ത് സമ്മാനമായി നൽകിയെന്നും തമന്ന വെളിപ്പെടുത്തി.

സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം പ്രവർത്തിക്കുക എന്നത് തനിക്ക് സ്വപ്‍നം യാഥാർഥ്യമാകുന്നതുപോലെ ആണെന്ന് ‘ജയിലറി’ലെ നായിക തമന്ന വ്യക്തമാക്കുന്നു. ബുക്കിൽ ഓട്ടോഗ്രാഫുമായാണ് സമ്മാനം നൽകിയത്. മോഹൻലാലും അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രമ്യാ കൃഷ്‍ണനും നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്.

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ചിത്രത്തിൻറെ തിരക്കഥയും നെൽസൺ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയിൽ തൻറേതായ സ്വാതന്ത്ര്യമെടുക്കാൻ നെൽസണിന് രജനികാന്ത് അനുവാദം നൽകിയിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൺ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിർമാണം. കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. രജനികാന്തും നെൽസണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘ജയിലർ’.

അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ‘അണ്ണാത്തെ’യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാൽ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയിൽ ‘ജയിലർ’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

Back to top button
error: