KeralaNEWS

വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പെൺകുട്ടി ലഹരിയ്ക്ക് അടിമ

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
 

പെണ്‍കുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയത്.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. തിരിച്ച്‌ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടി എത്താതായതോടെ വീട്ടുടമസ്ഥര്‍ പെണ്‍കുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായി കോളേജ് അധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നല്‍കുകയായിരുന്നു.
 പെണ്‍കുട്ടി യുവാവിനോടൊപ്പം കാറിൽ എറണാകുളത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര.രണ്ടു ദിവസം കഴിഞ്ഞ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവില്‍ പെണ്‍ കുട്ടിയെ ഇയാൾ ഇറക്കി വിടുകയായിരുന്നു.ലഹരിമരുന്ന് കച്ചവടക്കാരനാണ് ഇയാളെന്നും പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 താമരശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ ബിരുദ വിദ്യാര്‍ത്ഥിനി ആണ് പീഡനത്തിന് ഇരയായത്.തനിക്ക് ലഹരിമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
പൊലീസ് വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും വിവരമുണ്ട്. പൊലീസിനെ കണ്ടതോടെയാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നാണ് വിവരം.തുടര്‍ന്ന് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും ഉടൻതന്നെ പ്രതി പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: