KeralaNEWS

ക്ഷേത്രത്തിൽ എത്തിയവരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി; സ്ത്രീകളടക്കം 10 പേർക്ക് പരിക്ക്

പുനലൂര്‍: തമിഴ്നാട് അതിര്‍ത്തിയിലെ കോട്ടവാസലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ സ്ത്രീകളും കുട്ടികളും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.

ഇവരെ തെങ്കാശി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3 ഓടെയായിരുന്നു ആക്രമണം. മൂന്ന് വാഹനങ്ങളില്‍ തൂത്തുക്കുടിയില്‍ നിന്ന് കോട്ടവാസലിലെ കറുപ്പ സ്വാമി കോവിലില്‍ പൂജയ്ക്ക് എത്തിയ ഭക്തരും പുളിയറയിലെ തെര്‍ക്ക്മേട് സ്വദേശികളും തമ്മിലാണ് ഏറ്റുമുട്ടിയത്.സ്ത്രീകള്‍ അടക്കമുള്ളവര്‍ വിറക് കഷണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടിയതെന്ന് സമീപവാസികള്‍ പറഞ്ഞു.

വാഹനങ്ങളില്‍ ഒച്ചത്തില്‍ പാട്ട് വച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് തെന്മല പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് കേരള, തമിഴ്നാട് പൊലീസ് സ്ഥലത്തി ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിരിച്ചുവിട്ടതും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതും.

Back to top button
error: