LIFEMovie

കേരളത്തിൽ മികച്ച വിജയം നേടികൊണ്ടിരിക്കുന്ന ‘2018’​ന്റെ ഹിന്ദി പതിപ്പ് റിലീസ് തീയതി

തെന്നിന്ത്യൻ സിനിമകളിൽ പലതും പാൻ ഇന്ത്യൻ റിലീസുകളായി വലിയ സാമ്പത്തിക വിജയം നേടിയ സമീപകാല ചരിത്രത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു മലയാള സിനിമ. അതേസമയം ഒടിടി റിലീസുകളിലൂടെ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സ്വീകാര്യത മലയാള സിനിമ ഉണ്ടാക്കിയിട്ടുമുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നൽ മുരളി അടക്കമുള്ള ചിത്രങ്ങൾ വലിയ കൈയടിയാണ് അത്തരത്തിൽ നേടിയത്. ഇപ്പോഴിതാ കേരളത്തിൽ മികച്ച വിജയം നേടുന്ന ഒരു ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്. കേരളം നേരിട്ട പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പാണ് അണിയറയിൽ തിയറ്റർ റിലീസിന് തയ്യാറെടുക്കുന്നത്.

ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, തൻവി റാം, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർ ഇന്നലെ മുംബൈയിൽ എത്തിയിരുന്നു. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിംഗിനു ശേഷം നടന്ന സംവാദത്തിലാണ് ഹിന്ദി റിലീസിൻറെ കാര്യം അണിയറക്കാർ അറിയിച്ചത്. മെയ് 12 ന് ആയിരിക്കും ഹിന്ദി റിലീസ്. മികച്ച ചിത്രങ്ങൾ ശ്രമപ്പെട്ട് ഒരുക്കിയിട്ടും പാൻ ഇന്ത്യൻ റിലീസിന് സാധിക്കാത്ത തങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ടൊവിനോ തോമസ് വൈകാരികമായാണ് പരിപാടിയിൽ സംസാരിച്ചത്.

Signature-ad

“ദേശീയ ശ്രദ്ധയിലേക്ക് ഒരു ചിത്രം എത്തിക്കാൻ ഞങ്ങൾ എത്രത്തോളം ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് നിങ്ങൾക്ക് അറിയുമോ? ചുരുങ്ങിയ ബജറ്റുകളിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഒരു സിനിമ ചെയ്യുമ്പോൾ അതിൻറെ ആകെ ബജറ്റിൻറെ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും ഞങ്ങളുടെ പ്രതിഫലം. പൈസയ്ക്ക് വേണ്ടിയല്ല ഞങ്ങൾ പണിയെടുക്കുന്നത്, മറിച്ച് പാഷനോടെയാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഞങ്ങളുടേത്. ഞങ്ങളുടെ മുൻഗാമികൾ വളരെ നല്ല ചിത്രങ്ങളാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഞങ്ങളുടെ ചിത്രങ്ങൾ വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാള ചിത്രങ്ങൾ വിതരണം ചെയ്യാൻ കൂടുതൽ ഡിസ്ട്രിബ്യൂട്ടർമാർ എത്തട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ അത് സൗജന്യമായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ആദ്യം സിനിമ കാണട്ടെ. അത് അവർക്ക് ഇഷ്ടപ്പെടുന്നപക്ഷം കൃത്യമായ രീതിയിലുള്ള ഒരു റിലീസ് നൽകിയാൽ സന്തോഷം. ഒടിടിയിലോ പിന്നീട് ടെലിഗ്രാമിലോ കൂടി കണ്ടവരിൽ നിന്ന് ഞങ്ങൾ അഭിനന്ദനം ലഭിക്കാറുണ്ട്. പക്ഷേ അതുകൊണ്ട് ഞങ്ങൾക്ക് ഗുണമൊന്നുമില്ല. ഞങ്ങൾ ഞങ്ങളുടെ പരമാവധിയാണ് ശ്രമം നടത്തുന്നത്. പക്ഷേ പ്രൊമോഷനുകൾക്കായി അധികം നിർമ്മാതാക്കളും പണം അധികം മുടക്കില്ല. ബോളിവുഡിലെ ഏറ്റവും വലിയ ചിത്രത്തിൻറെ പ്രൊമോഷണൽ ബജറ്റ് ആണ് ഞങ്ങളുടെ ചിത്രത്തിൻറെ ബജറ്റ്. ഇത്തരം പരിമിതികളാണ് കൂടുതൽ കഠിനമായും സ്മാർട്ട് ആയും അധ്വാനിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്”, ടൊവിനോ പറഞ്ഞു.

Back to top button
error: