KeralaNEWS

ഡോ. വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് കടുത്തുരുത്തി

കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ മൃതദേഹം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ചിറ്റയം ഗോപകുമാർ എന്നിവർ വീട്ടിലെത്തി. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എന്നിവരും വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Signature-ad

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനമുണ്ടായിരുന്നു. ഇവിടങ്ങളിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

Back to top button
error: