KeralaNEWS

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; തടസഹർജിയുമായി മൃഗസ്നേഹികളുടെ സംഘടന

ദില്ലി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിൻറെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹർജി സമർപ്പിച്ചു.

ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിൻറെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം വാദിക്കുന്നു. അരികൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സി.കെ.ശശിയാണ് അപ്പീൽ ഫയൽ ചെയ്തത്.

Signature-ad

അതിനിടെ, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിരിക്കുകയാണ് മൃഗസ്നേഹികളുടെ സംഘടന. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ ജോൺ മാത്യു ആണ് തടസ ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നൽകുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുക.

ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ സമർപ്പിക്കുന്ന ഹർജിയിൽ ആവശ്യപ്പെടും. ഇത് അരിക്കൊമ്പനെ കാട്ടിൽ നിന്ന് മാറ്റാനുള്ള ശ്രമമാണെന്നാണ് മൃഗസ്നേഹികളുടെ സംഘടന ചൂണ്ടിക്കാട്ടുന്നത് പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിർപ്പില്ല. എന്നാൽ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിലേക്കെ കൊമ്പനെ മാറ്റാവൂ എന്ന് സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെടും. കൂടാതെ കേരളത്തിലെ ആനത്താരകളിലെ റിസോർട്ടുകൾക്കെതിരെ നടപടി വേണമെന്നും സംഘടന സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

Back to top button
error: