IndiaNEWS

അന്ന് ദേശീയ പാത, ഇന്ന് ഗ്രീൻഫീൽഡ് പാത; കേരളത്തിന്റെ വികസനം മുടക്കാൻ എന്നും കോൺഗ്രസ്

ണ്ട് കേരളത്തിലെ ദേശീയ പാത വികസനം തടസ്സപ്പെടുത്താൻ ബിജെപ്പിക്ക് ഒപ്പം മുന്നിൽ നിന്നത് കോൺഗ്രസാണ്.ആ ദേശീയ പാത ഇന്ന് കേരളത്തിൽ തൊണ്ണൂറ് ശതമാനവും പൂർത്തിയാകുകയും ചെയ്തു.അതേ സ്ഥാനത്ത് ഇന്ന് തിരുവനന്തപുരം അങ്കമാലി നാലുവരി ഗ്രീൻഫീൽഡ് പാത കൊടിക്കുന്നിൽ മുടക്കാൻ നോക്കുമ്പോൾ കോൺഗ്രസ്‌ ഗ്രൂപ്പിൽ നിന്ന് തന്നെ അതിന് മറുപടി വരേണ്ടതുണ്ട്.
കെ റയിൽ എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ
സിൽവർലൈനെ എതിർക്കാൻ വേണ്ടി കോൺഗ്രസ്സ്‌ പറഞ്ഞിരുന്ന ഒരു വാദം “ആദ്യം നല്ല റോഡ് പണിയൂ, പിന്നെ മതി ഹൈസ്പീഡ് റെയിൽ” എന്നതായിരുന്നു.ഇപ്പോൾ കോൺഗ്രസ്സ്‌ എംപി കൊടിക്കുന്നിൽ സുരേഷ് തന്നെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ മരവിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നു.
കർണാടകയിലെ ബംഗളൂരു-മൈസൂരു പാതയുടെ ഉത്ഘാടനം ഏറെ കൊണ്ടാടിയ കോൺഗ്രസ് കേരളത്തിലെ ഗതാഗത / വ്യവസായ ഇൻഫ്രാസ്ട്രക്ച്ചറിനെ പറ്റിയുള്ള തങ്ങളുടെ  കാഴ്ചപ്പാട് തുറന്നു പറയാൻ മടിക്കുന്നില്ല എന്നതാണ് ഏറെ രസകരം.
പിണറായി വിജയൻ 2016ൽ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ഘട്ടത്തിലാണ് സ്ഥലമേറ്റെടുത്തു നൽകാത്തതിനാൽ നിലച്ച് പോയ കേന്ദ്രപദ്ധതികളൊക്കെ വീണ്ടും ട്രാക്കിലാകുന്നത്..ദില്ലിയിലെ ഓഫിസുകൾ കയറിയിറങ്ങിയും ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 % തുക നൽകാമെന്ന് അറിയിച്ചുമാണ് പിണറായി വിജയൻ ഇന്ന് 90 ശതമാനവും പൂർത്തിയായ ദേശീയ പാത വീണ്ടും കേരളത്തിന്റെ ട്രാക്കിലാക്കിയത്.
മാധ്യമവിചാരണകളും പ്രതിപക്ഷം പിന്തുണ നൽകിയ നൂറുകണക്കിന് സമരങ്ങളും നന്ദിഗ്രാം സ്വപ്നങ്ങളുമൊക്കെ മറികടന്നായിരുന്നു അത്.ഇന്ന് വീണ്ടും കേരളത്തിന്റെ വികസനത്തിൽ ബിജെപിയിലേക്കൊപ്പം ചേർന്ന് കുതികാൽ വെട്ടുകയാണ് കോൺഗ്രസ്.അതാണ് കൊടിക്കുന്നിലിന്റെ ഈ പ്രവൃത്തിയിലൂടെ  വെളിച്ചത്താകുന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡിനു സാമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിനു മുൻപ് വിശദമായ ചർച്ചകൾ പ്രദേശത്തെ എം.പി മാർ, എം.എൽ.എ മാർ, തദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തി അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രമേ നിർമ്മാണ നടപടികളുമായി മുൻപോട്ടു പോകാവൂ എന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നാഷണൽ ഹൈവേ അതൊറിട്ടി ചെയർമാന് നിർദേശം നൽകി 
 
നിലവിലെ എം.സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ട് സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിക്കുന്നത് ആശാസ്ത്രീയവും സാമ്പത്തിക ധൂർത്തും ആയിരക്കണക്കിന് (വീടുകൾ , വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ )ഉൾപ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിർമ്മിക്കാനുള്ള നടപടി പ്രായോഗികം അല്ല.
 
വൻ പാരിസ്ഥിതീക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ റോഡിന്റെ നിർമ്മാണംനടത്തിയാൽ  കുന്നും മലയും ഇടിച്ചു നിരപ്പാക്കേണ്ടി വരും  ചെറു തോടുകളിലെയും  മറ്റു ജലശയങ്ങളിലെയും വെള്ളത്തിന്റെ ഒഴുക്ക്  തടസപ്പെടുകയും ചെയ്യുന്ന പുതിയ ഗ്രീൻ ഫീൽഡ് സർവ്വേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന സിൽവർ ലൈനിനു സമാനമായ സാഹചര്യം ഉണ്ടാകും 
 
തിരുവനന്തപുരം അങ്കമാലി ഗ്രീൻ ഫീൽഡ് റോഡ് നിർമ്മാണം നടപടി ക്രമങ്ങൾ നാഷണൽ ഹൈവേ അതൊറട്ടി ആരംഭിക്കുന്നതിനു മുൻപായി എം.പി, എം.എൽ.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ എനിവരുമായി കൂടിയാലോചന നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിട്ടില്ല. നാല് വരി പാതയുടെ  അലൈൻമെന്റ് നിശ്ചയിച്ച  കാര്യവും, കൺസൽടൻസി തയാറാക്കിയ റിപ്പോർട്ടുകളോ ഒന്നും തന്നെ ജനപ്രതിനിധികൾ അറിയാൻ കഴിയാത്ത സാഹചര്യം ആണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പും, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും ഗ്രീൻ ഫീൽഡ് ഹൈവേ പേരിൽ നടത്തികൊണ്ടിരിക്കുന്ന രഹസ്യ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ട്.
 
തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമിച്ചാൽ  എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി  സംജാതമാകും  
 
നിർദിഷ്ട സമാന്തര ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണ  നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം തള്ളി കളയണം  നിലവിലെ നാഷണൽ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും, മെച്ചപ്പെട്ട രീതിയിൽ പുനർ നിർമിച്ചു വികസനം നടത്തി യാത്ര ഗതാഗത മെച്ചപ്പെടുത്തുന്നതിനു പകരം കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന്  താങ്ങാവുന്നത് അല്ല.
 
സമാന്തര ഗ്രീൻ ഫീൽഡ് പാത നിർമിക്കുന്നതിനു ജനങ്ങൾകു എതിർപ്പ് ഉണ്ടെങ്കിൽ  സമവായത്തിലൂടെ അഭിപ്രായ ഏകീകരണം യൂണ്ടാക്കിയതിനു ശേഷമേ നാഷണൽ ഹൈവേ അതൊറട്ടി ഇതുമായി മുൻപോട്ടു പോകാവൂ എന്നും ഇതിനാവിശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും എന്നും മന്ത്രി അറിയിച്ചു.

Back to top button
error: