KeralaNEWS

15 ഡിവൈഎസ്പി, 40 സിഐ, 900 പോലീസുകാർ… കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്

കാസർഗോഡ്: കനത്ത സുരക്ഷാ വലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. കണ്ണൂർ, വയനട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി പ്രധാനമായും നാല് പരിപാടികളിൽ പങ്കെടുന്നുണ്ട്.

ചീമേനി തുറന്ന ജയിൽ‌ അന്തേവാസികൾക്കുള്ള ബാരക്ക് കെട്ടിടം ഉദ്ഘാടനം, പിലിക്കോട് ഫാം കാർണിവല്‍‌ ഉദ്ഘാടനം, കാഞ്ഞങ്ങാട് കെഎസ്ടിഎ സമ്മേളനം, കുമ്പളയിൽ‌ സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികൾ.

Back to top button
error: