CrimeNEWS

തെങ്കാശിയിൽ റെയില്‍വേ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനിയെ ആക്രമിച്ച പ്രതി പിടിയിൽ

തെങ്കാശി പാവൂര്‍ ഛത്രത്തില്‍ ഗേറ്റ് കീപ്പറായ കൊല്ലം സ്വദേശിനി യുവതിയെ ആക്രമിച്ചത് മലയാളി. പത്താനാപൂരം സ്വദേശി അനീഷിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതിപിടിയിലായത്.

 അനീഷിനെ പിടികൂടുന്നതില്‍ പ്രധാന തെളിവായത് കാക്കി പാന്റ്സും പെയിന്റ് പറ്റിയ ചെരുപ്പും. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെയിന്റ് പറ്റിയ ചെരുപ്പ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായി. പെയിന്റിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തില്‍ അന്വേഷണം നടന്നതും പ്രതിയെ പിടികൂടാന്‍ എളുപ്പമായി. സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പൊലീസിന് സഹായകമായി.

ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്റെ രീതി.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതി വ്യാഴാഴ്ച രാത്രിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയില്‍വേ പൊലീസ് അറയിച്ചു. റെയില്‍വേ ഡി.എസ്.പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ യുവതി വ്യാഴാഴ്ച രാത്രിയാണ് ആക്രണത്തിന് ഇരയായത്. റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനിടെ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടുകയായിരുന്നു.

Back to top button
error: