CrimeNEWS

ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ ​ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അ‌റസ്റ്റിൽ. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. മദ്രസയിലെ കൂടുതൽ വിദ്യാർത്ഥികളെ ഇയാൾ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
കഴിഞ്ഞ ദിവസം മലപ്പുറത്തും സമാനമായ കേസിൽ മദ്രസ അ‌ധ്യാപകൻ അ‌റസ്റ്റിലായിരുന്നു. സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ കൂടിയായ മലപ്പുറം തവനൂരിലെ മുസ്തഫ മുസ്ല്യാരെയാണു രണ്ടാഴ്ച്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ആറാം ക്ലാസുകാരി നൽകിയ പരാതിയിലാണ് ഉസ്താദിനെ പൊന്നാനി പോലീസ് അറസ്റ്റു ചെയ്തത്.
പാഠഭാഗത്തിലെ സംശയം ചോദിക്കുന്നതിനിടെ ഇയാൾ അടുത്തേക്കു വിളിക്കുകയും സംസാരിക്കുന്നതിനിടയിൽ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. സംഭവത്തിനു പിന്നാലെ പെൺകുട്ടി ഉസ്താദിനോടു കയർത്തു സംസാരിച്ചിരുന്നു. ഇനി ആവർത്തിക്കില്ലെന്ന് ഉസതാദ് മറുപടി നൽകിയെങ്കിലും തന്റെ കൂട്ടുകാരിയോടു വിവരം പറഞ്ഞപ്പോൾ അവൾക്കും സമാന ഉപദ്രവം ഉണ്ടായെന്നു പറഞ്ഞുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്നു പോക്‌സോ ചുമത്തിയാണ് പ്രതിയെ പൊന്നാനി സിഐ വിനോദ് വലയാറ്റൂർ അറസ്റ്റ് ചെയ്തത്. തുടർന്നു പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
തവനൂർ പഞ്ചായത്തിൽ അയങ്കലം സ്വദേശിയാണ് മുസ്തഫ മുസ്ലിയാർ. സജീവ മുസ്ലീം ലീഗ് പ്രവർത്തകനായ ഇയാളെ രക്ഷിക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന സൂചനകൾ നൽകിക്കൊണ്ടു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. മുൻപ് ഇതേ വിഷയത്തിൽ ഇയാളെ ജോലി ചെയ്തിരുന്ന രണ്ട് മദ്രസകളിൽനിന്നു പുറത്താക്കിയിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.

Back to top button
error: