CrimeNEWS

നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഒരൊറ്റ കോൾ മതി… ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവിന് സം​ഭവിച്ചത്… നഷ്ടമായത് 89,000 രൂപ!

ന്ധ്യാ സമയത്ത് വന്നൊരു കോളാണ് ആ 75-കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവായ ഇദ്ദേഹം സ്വന്തം വീട്ടിലിരിക്കെയാണ് കോൾ വന്നത്. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. ലൈംഗിക കാര്യങ്ങളാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. പൊടുന്നനെ ആ കോൾ കട്ട് ചെയ്തുവെങ്കിലും അതിനു പിന്നാലെ ഫോണിലേക്ക് ഒരു അശ്ലീല വീഡിയോ എത്തി. ആ നമ്പർ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട്, പല പേരുകളിലായി ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും അജ്ഞാത സംഘം തട്ടിയത് 89,000 രൂപ ആയിരുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് അശ്ലീല വീഡിയോ കോളുകളുമായി ബന്ധപ്പെട്ട് പണം തട്ടുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, മുംബൈയിൽ ഈ സംഭവം നടന്നത്. വെർസോവ പൊലീസാണ് ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്തെത്തി, പിന്നീട് നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്റെ പിതാവാണ് ഇത്തവണ കെണിയിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റു നിരവധി സ്ഥലങ്ങളിൽ സംഭവിച്ച അതേ രീതിയിലാണ്, പണം തട്ടുന്ന സംഘം ഇദ്ദേഹത്തെയും കുടുക്കിയത്.

ജനുവരി പന്ത്രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് തനിക്ക് ഫോൺകോൾ വന്നതെന്നാണ് ഇദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതൊരു വീഡിയോ കോളായിരുന്നു. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. അവർ ലൈംഗിക കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ താൻ ഫോൺ കട്ടു ചെയ്തതായി ഈ ഈ 75-കാരൻ പരാതിയിൽ പറയുന്നു. അൽപ്പ സമയത്തിനകം അതേ നമ്പറിൽനിന്നും ഒരു അശ്ലീല വീഡിയോ ഫോണിലേക്ക് വന്നു. അദ്ദേഹം ആ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ, അതിനു പിന്നാലെ തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ വന്നു.

പൊലീസ് ഇൻസ്‌പെക്ടറായ ഋഷിലാൽ ശുക്ലയാണ് എന്ന് പറഞ്ഞാണ് ഒരാൾ അദ്ദേഹത്തെ വിളിച്ചത്. ഒരു സ്ത്രീയോട് ഫോണിൽ അശ്ലീല പരാമർശം നടത്തിയതായി പരാതി ലഭിച്ചു എന്നാണ് പൊലീസ് ഇൻസ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയ ആൾ ഇദ്ദേഹത്തോട് പറഞ്ഞത്. യുവതി ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതായും ഇയാൾ പറഞ്ഞു. യൂ ട്യൂബ് വീഡിയോ ഒഴിവാക്കാനും ആ സ്ത്രീയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ റദ്ദാക്കാനും തനിക്ക് പണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പല കാര്യങ്ങൾക്കുമായി 97,000 രൂപയാണ് ചെറിയ സമയം കൊണ്ട് ഈ 75-കാരന്റെ അക്കൗണ്ടിൽനിന്നും ഇവർ ട്രാൻസ്ഫർ ചെയ്തത്. അതു കഴിഞ്ഞും പണമാവശ്യപ്പെട്ടുള്ള കോളുകൾ വന്നു.

പിറ്റേ ദിവസം ഈ സംഭവത്തെക്കുറിച്ച് മകനായ പ്രമുഖ നടനോട് ഇദ്ദേഹം പറഞ്ഞു. മകനും മകന്റെ ഭാര്യയും ഉടൻ തന്നെ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി ലൈംഗിക വീഡിയോ കോളുകൾ ചെയ്ത് ആളുകളെ കുടുക്കി പണം തട്ടുന്ന നിരവധി സംഭവങ്ങളാണ് പുറത്തതുവന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലരുടെയും കൈയിൽനിന്നും ലക്ഷങ്ങളാണ് തട്ടിപ്പുസംഘം തട്ടിയെടുത്തത്.

Back to top button
error: