LocalNEWS

സാമൂഹമാധ്യമം വഴി പരിചയപ്പെട്ട കോളജ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി, ചെന്നൈയിലെ ബേക്കറിയിലെ ജീവനക്കാരനെ നാട്ടുകാർ  പിടികൂടി പൊലീസിൽ ഏല്പിച്ചു

    കാഞ്ഞങ്ങാട് : 17 കാരിയായ കോളജ് വിദ്യാർഥിനിയെ സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.ടി.പി മുഹമ്മദ് സ്വാലിഹി (22) നെയാണ് ചീമേനി എസ്.ഐ കെ അജിത അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെ ഒരു വർഷം മുമ്പാണ് സ്വാലിഹ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പഴയങ്ങാടി, പയ്യന്നൂർ, കണ്ണൂർ പയ്യാമ്പലം എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പലയിടത്തും മുറിയെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇന്നലെ ചീമേനിയിലെ ഒരു വാടക മുറിയിലെത്തിച്ച് പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ,  പരിസരവാസികൾക്ക് സംശയം തോന്നി.  പീഡനവിവരം പെൺകുട്ടി അപ്പോൾ പ്രദേശവാസികളോട് പറയുകയായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞു വച്ചു.പിന്നീട്‌ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: