CrimeNEWS

കാമുകന് 17 ഉം 15 ഉം വയസുള്ള സ്വന്തം പെണ്‍മക്കളെ കാഴ്ചവച്ച പെറ്റമ്മ, 9 മാസം നീണ്ട പീഡനങ്ങൾക്കൊടുവിൽ യുവതിയും കാമുകനും ജയിലില്‍

കാസർകോട്‌: 17 ഉം 15 ഉം വയസുള്ള പെണ്‍മക്കളെ പീഡിപ്പിക്കാന്‍ സ്വന്തം വീട്ടില്‍ കള്ളക്കാമുകന് കിടക്ക വിരിച്ചുകൊടുത്തത് നൊന്തുപ്രസവിച്ച സ്വന്തം മാതാവ് തന്നെ എന്ന വിവരമാണ് ബദിയഡുക്കയിലെ പീഡനക്കേസില്‍ പുറത്തുവരുന്നത്. കാമുകന്‍ അബ്ദുൾ ലത്തീലഫിനെ (43) യും പീഡനത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് മാതാവായ 40 കാരിയെയും പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ഞെട്ടിക്കുന്ന ക്രൂരതയാണ് കാമുകന്‍ പെണ്‍കുട്ടിയോട് നടത്തിവന്നത്. 2022 ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം മുതല്‍ കഴിഞ്ഞ നവംബര്‍ മാസം വരെ മാതാവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും മാതാവിന്റെ കാമുകന്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുൾ ലത്തീഫ് മാറിമാറി ഉപയോഗിച്ച് വരികയായിരുന്നു. യുവതിയുടെ സ്വഭാവം മോശമായതിനാല്‍ കുടുംബാംഗങ്ങളുമായി ഇവര്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. കാമുകനായ അബ്ദുൾ ലത്തീഫിനെ കസിന്‍ ആണെന്ന് അയല്‍വാസികള്‍ക്കും മറ്റും പരിചയപ്പെടുത്തിയാണ് യുവതി സ്വന്തം വീട്ടില്‍ താമസിപ്പിച്ചിരുന്നത്.

ബന്ധുവാണെന്ന് പറഞ്ഞതു കൊണ്ട് യുവാവിന് ഇവരുടെ വീട്ടില്‍ പാതിരാത്രിയില്‍ പോലും കടന്നുവരുന്നതിന് തടസം ഉണ്ടായിരുന്നില്ല. 15 കാരിയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതയോടെ  സ്‌കൂളില്‍ കുഴഞ്ഞുവീണതാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയാന്‍ കാരണമായത്. വിദ്യാര്‍ഥി കുഴഞ്ഞുവീണതോടെ ആവശ്യമായ പരിചരണവും കൗണ്‍സിലിംഗും നല്‍കിയ അധ്യാപികയോടാണ് തനിക്കും 17 കാരിയായ സഹോദരിക്കും നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്’.

ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ശേഷം പൊലീസിന് റിപ്പോർട്ട് നല്‍കുകയായിരുന്നു. ഒരേ കിടക്കയില്‍ വെച്ച് തന്നെ തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അബ്ദുൾ ലത്തിഫിനെയാണ് ആദ്യം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് മാതാവാണ് പീഡനത്തിന് ഒത്താശ ചെയ്തതെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മാതാവിനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

രണ്ട് കേസുകളിലായാണ് ഇരുവരെയും പൊലീസ് അറസ്റ്റര്‍ ചെയ്തത്. എസ്‌ഐ കെപി വിനോദ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ കൂടി ഒത്താശ പുറത്തുവന്നത്. മാതാവ് ജയിലില്‍ ആയതോടെ അനാഥരായ രണ്ട് പെണ്‍മക്കളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേൽനോട്ടത്തില്‍ സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് ഒമ്പത് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.

Back to top button
error: