CrimeNEWS

ബാധയൊഴിപ്പിക്കാന്‍ യുവതിക്ക് നഗ്‌നപൂജ; 13 വയസുകാരിയെ പീഡിപ്പിക്കാനും ശ്രമം: മന്ത്രവാദിയുടെ സഹായി അറസ്റ്റില്‍

കൊല്ലം: ബാധയൊഴിപ്പിക്കാന്‍ യുവതിയെ നഗ്‌നപൂജ നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രവാദിയുടെ സഹായി അറസ്റ്റില്‍. മന്ത്രവാദി നിലമേല്‍ ചേറാട്ടുകുഴി അബ്ദുല്‍ ജബ്ബാറിന്റെ സഹായി കണ്ണങ്കോട് ചരുവിള വീട്ടില്‍ സിദ്ദിഖ് (40) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ചടയമംഗലം പോലീസ് ഇയാളെ പിടികൂടിയത്.

ബന്ധുവായ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖിനെതിരേ പൂയപ്പള്ളി പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. അതിനാല്‍ പ്രതിയെ പൂയപ്പള്ളി പോലീസിന് കൈമാറും. സിദ്ദിഖിനെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നഗ്‌നപൂജ നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

നഗ്‌നപൂജയുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തില്‍ ഷാലു സത്യന്‍, സഹോദരി ശ്രുതി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഭര്‍തൃമാതാവ് ലൈഷയെ പോലീസ് നേരത്തേ അറസ്റ്റു ചെയ്‌തെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആറ്റിങ്ങല്‍ സ്വദേശിയും പരാതിക്കാരിയുമായ യുവതിയെ 2016 ലാണ് ഷാലു സത്യന്‍ വിവാഹം കഴിച്ചത്. മധുവിധു യാത്രയുടെ പേരില്‍ യുവതിയെ പലസ്ഥലത്തും കൊണ്ടു പോയി മന്ത്രവാദത്തിനു പ്രേരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ചടയമംഗലം ഇന്‍സ്‌പെക്ടര്‍ സുനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സിദ്ദിഖും അബ്ദുല്‍ ജബ്ബാറും തമിഴ്നാട്ടിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. 2019 ല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായത്. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേനെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പതിമൂന്ന് വയസായിരുന്നു തനിക്കെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

 

Back to top button
error: