KeralaNEWS

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സണ്ണിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി.

പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നല്‍കിയ കേസിനെതിരെയാണ് ഹര്‍ജി. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2016 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരേ ചുമത്തിയത്. സണ്ണി ലിയോണാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. പല തവണയായി മാനേജര്‍ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി പിന്മാറിയെന്നു പരാതിയില്‍ പറയുന്നു. നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിനു വിധേയരായി. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.

 

Back to top button
error: