IndiaNEWS

പ്രവാചകനിന്ദ ആരോപിച്ച് തെലങ്കാനയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് കോളജ് വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ് മര്‍ദ്ദിച്ചത്. ആക്രമണ ശേഷം വിദ്യാര്‍ത്ഥിയെ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ ഒന്നിന് ശങ്കര്‍പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിസിനസ് സ്‌കൂളിലാണ് സംഭവം. ബിസിനസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ കാമ്പസില്‍ വച്ചാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട് ഇര പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തിന്റെ ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ വൈറലായതോടെ ജൂനിയര്‍ വിദ്യാര്‍ത്ഥിയടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കോളജ് മാനേജ്മെന്റ് നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Back to top button
error: