CrimeNEWS

രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി ബലാത്സംഗ കേസ് പ്രതി

നോയിഡ: രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി ബലാത്സംഗ കേസില്‍ പ്രതി. സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജരായ നോയിഡ സ്വദേശി നീരജ് സിങ്ങാണ് പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുവീഴ്ത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നീരജ് ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നീരജ് ഒളിവില്‍ പോകുകയായിരുന്നു. ഇതിനിടെ ഇയാള്‍ വീട്ടിലെത്തിയതായി ചൊവ്വാഴ്ച വൈകിട്ടു പോലീസിന് വിവരം ലഭിച്ചു. പൊലീസ് പിടികൂടാനെത്തുന്ന വിവരമറിഞ്ഞ നീരജ് സിങ് കാറുമായി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജീവനക്കാരനെ ഇടിച്ചിട്ടത്.

അണ്ടര്‍ ഗ്രൗണ്ടിലെ പാര്‍ക്കിങ്ങില്‍നിന്ന് അതിവേഗത്തില്‍ വരുന്ന നീരജ് സിങ്ങിന്റെ വാഹനം തടയാന്‍ സുരക്ഷാ ജീവനക്കാരന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. കാര്‍ നിര്‍ത്താതെ ജീവനക്കാരനെ ഇടിച്ചിട്ട് മുന്നോട്ടു പോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ജീവനക്കാരനെ കാറിടിക്കുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നീട്‌പോലീസ് സംഘം ഇയാളുടെ കാറിനു പിന്നാലെ പായുന്നത് മറ്റൊരു വിഡിയോയിലുണ്ട്. അപകടത്തില്‍ പരുക്കേറ്റ സുരക്ഷാ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ ഡ്രൈവിങ്ങിന്റെ പേരില്‍ നീരജ് സിങ്ങിനെതിരേ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

Back to top button
error: