KeralaNEWS

‘സ്വന്തം ഭാര്യയെ തന്നെയാണ് കൊണ്ടുപോയത് വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല’ വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മന്ത്രി വി ശിവന്‍കുട്ടി

കുടുംബാംഗങ്ങളുമായി വിദേശയാത്ര പോയതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകി മന്ത്രി വി ശിവന്‍കുട്ടി. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാര്‍ തിരിച്ച്‌ വരുന്നതിന് മുമ്പ് ധൂര്‍ത്താണെന്ന് പറയുന്നത് ശരിയല്ല. വിദേശയാത്ര കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഭാവയില്‍ കാണാം. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ:

”കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാരായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നാണോ. അവര്‍ സ്വന്തം കാശ് മുടക്കി പോയതാണ്. സ്വന്തം ഭാര്യയെ തന്നെയാണ് കൊണ്ടുപോയത്. വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിദേശ യാത്ര സംബന്ധിച്ച്‌ വിശദീകരിക്കും.

മന്ത്രിമാര്‍ തിരിച്ചു വന്നില്ലല്ലോ, അതിനു മുമ്പേ ധൂര്‍ത്താണെന്ന് പറയുന്നത് മുന്‍ വിധിയോടെയുള്ള വിലയിരുത്തലല്ലേ. പോയി തിരിച്ച്‌ വന്നാല്‍ ഉടന്‍ നേട്ടങ്ങള്‍ ഉണ്ടാവുമോ…? ഭാവിയില്‍ വിദേശയാത്ര കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഒരു രാജ്യം സന്ദര്‍ശിച്ച്‌ , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ സമയമെടുക്കും. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല.”

Back to top button
error: