CrimeNEWS

ക്രൈം കഥകളെ വെല്ലുന്ന ക്രൂരത, ഭാര്യയെ മുറിക്കകത്താക്കി പാചകവാതക സിലിണ്ടർ തുറന്നുവിട്ടു; പിന്നെ വീടിന് തീയിട്ടു

വടകര : കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പാചകവാതക സിലിണ്ടർ തുറന്നുവിട്ടു. പിന്നെ വീടിന് തീ വെച്ചു. ഒടുവിൽ ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പാചകവാതക സിലിണ്ടർ പുറത്തേക്ക്ക്ക് വലിച്ചെറിഞ്ഞ് യുവതിയെ രക്ഷപെടുത്തി. ക്രൈം കഥകളെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് പേരാവൂരിനടുത്ത് മാലൂലി ലാണ്. പ്രതി പൊലീസ് പിടിയിലായി. വടകര മേപ്പയിൽ കിണറുള്ള കണ്ടി ഹൗസിൽ രജിഷിനെയാണ് (42) മാലൂർ എസ്.ഐ.എൻ.പി രാഘവൻ അറസ്റ്റ് ചെയ്തത്.

നിട്ടാറമ്പ് അഞ്ജു നിവാസിൽ എം. ഷീജയെ മുറിക്കകത്താക്കിയ ശേഷം പാചകവാതക സിലിണ്ടർ തുറന്നുവെക്കുകയും വീടിന് തീവെക്കുകയുമായിരുന്നു. വീടിന്റെ വാതിൽ അടച്ച് കുറ്റിയിട്ടിരുന്നു. ഷീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തി പാചകവാതക സിലിണ്ടർ വെളിയിലേയ്ക്ക് വലിച്ചെറിഞ്ഞതിനാലാണ് വൻ ദുരന്തമൊഴിവായത്. പേരാവൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

ഷീജയുടെ രണ്ടാം വിവാഹമായിരുന്നു രജീഷുമായി.ആദ്യ വിവാഹത്തിൽ ഷീജക്ക് ഒരു കുട്ടിയുണ്ട്. രജീഷിന്റേത് ആദ്യ വിവാ ഹമാണ്.വിവാഹ ശേഷം ഭാര്യയും ഭർത്താവും തമ്മിൽ എന്നും കലഹമായിരുന്നു. സ്ത്രീധന പീഡനം ആരോപിച്ച് രജീഷിനെതിരെ ഷീജ പരാതിയും നൽകിയിരുന്നു. ഇതിന്റെ കേസ് നിലവിലുണ്ട്.

Back to top button
error: