Breaking NewsNEWS

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; റോസ്ലിയോട് ക്രൂരത കുറഞ്ഞതിനാല്‍ ദേവപ്രീതി കിട്ടിയില്ലെന്ന് ഷാഫി

കൊച്ചി: ആദ്യനരബലിയില്‍ ഫലം കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണു മുഹമ്മദ് ഷാഫി രണ്ടാമത്തെ കൊലപാതകം നടത്തിച്ചതെന്ന് പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും പോലീസിനോട് പറഞ്ഞു. ക്രൂരത കുറഞ്ഞുപോയതുകൊണ്ടാണ് ആദ്യ നരബലിയില്‍ ദേവപ്രീതി കിട്ടാതെ പോയത്. റോസ്ലിയെ വേഗത്തില്‍ കൊലപ്പെടുത്തിയതാണ് ഫലം ഇല്ലാതാക്കിയത്. റോസ്ലിയെ കൊലപ്പെടുത്തിയപ്പോള്‍ ക്രൂരത കുറഞ്ഞുപോയെന്നും ഷാഷി, ദമ്പതികളോടു പറഞ്ഞു.

അതുകൊണ്ടു തന്നെ രണ്ടാമത്തെ നരബലിക്കായി എത്തിച്ച പത്മയോട് കൂടുതല്‍ ക്രൂരത കാട്ടാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പത്മയുടെ ശരീരം 56 കഷണങ്ങളാക്കിയത് ഇതിന്റെ പേരിലാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ശരീരം വെട്ടിനുറുക്കുമ്പോള്‍ പത്മയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു.

ഷാഫിയാണ് പത്മയുടെ കഴുത്ത് അറുത്തത്. തെളിവു നശിപ്പിക്കാനായി 56 കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങള്‍ ബക്കറ്റുകളില്‍ നിറച്ചു. വീടിന്റെ വടക്കുവശത്തെ പറമ്പില്‍ നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയില്‍ രാത്രി വൈകി കുഴിച്ചുമൂടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി റോസ്‌ലിയെ അഞ്ചു കഷണമായാണ് വെട്ടുമുറിച്ച് മറവു ചെയ്തത്.

ഷാഫിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

 

 

Back to top button
error: