CrimeNEWS

പൂജയ്ക്കിടെ മയക്കുമരുന്ന് നല്‍കി പീഡനം, വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂര്‍: ദോഷപരിഹാരത്തിന് വീടിനുള്ളില്‍ പൂജ നടത്താമെന്ന് പറഞ്ഞ് സ്ത്രീയെ മയക്കുമരുന്ന് കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി, ആലപ്പുഴ ചേര്‍ത്തല ചന്തിരൂര്‍ വടശ്ശേരി നികര്‍ത്തില്‍ കൈലാസിന്റെ (45) ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് ഉത്തരവിട്ടത്.

2021 ഏപ്രിലിലാണ് സംഭവം നടന്നത്. പൂജക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് പാലിലും മഞ്ഞള്‍വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയശേഷം കുടിക്കാന്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സ്ത്രീയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.

വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ചേലക്കര പോലീസാണ് കേസെടുത്തത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

 

Back to top button
error: