NEWS

പ്രമുഖ മലയാള പത്രങ്ങളുടെയെല്ലാം കോപ്പി ഇടിഞ്ഞു; കൂടിയത് ദേശാഭിമാനിക്ക് മാത്രം

ന്യൂഡൽഹി :ഈ വർഷം ഇതുവരെ വരിക്കാർ‍ കൂടിയ ഒരേയൊരു മലയാള പത്രം ദേശാഭിമാനി മാത്രം.
2022ല്‍ 2019 ലേതിനേക്കാള്‍ 54,237 കോപ്പി വര്‍ധിച്ചെന്ന് ഓഡിറ്റ് ബ്യൂറോ സര്‍ക്കുലേഷന്റെ (എബിസി) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവുണ്ടായപ്പോഴാണ് ദേശാഭിമാനിയുടെ ഈ നേട്ടം.
പ്രചാരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്‍ക്കുന്ന പത്രങ്ങള്‍ക്കടക്കം കോപ്പികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. പ്രചാരത്തില്‍ ഒന്നാമതുള്ള പത്രത്തിന് ഇക്കാലത്ത് 3,36,839 കോപ്പിയും രണ്ടാമത്തെ പത്രത്തിന് 1,72,245 കോപ്പിയും കുറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

(രാജ്യത്തെ പത്രമാധ്യമങ്ങളുടെ പ്രചാരം കണക്കാക്കുന്ന ആധികാരികസ്ഥാപനമാണ് എബിസി)

Back to top button
error: